പശ്ചിമേഷ്യയിൽ യുദ്ധഭീതിയും എണ്ണ വിപണിയിലെ ആശങ്കകളും ഇരട്ടിയാക്കിക്കൊണ്ട് കൂടുതൽ ആക്രമണങ്ങളും പിടിച്ചെടുക്കലുകളും. ഇറാഖിൽ നിന്നുള്ള ഡ്രോൺ ആക്രമണത്തിന് പിന്നാലെ സൗദി അറേബ്യയുടെ സുപ്രധാന എണ്ണ വിതരണ ശൃംഖലയായ ‘ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ’
പ്രവർത്തനം അടിയന്തരമായി നിർത്തിവെച്ചതായി സൗദി ഊർജ്ജ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. വ്യാഴാഴ്ച റിയാദ്, മദീന മേഖലകളിലെ പ്രധാന പമ്പിങ് സ്റ്റേഷനുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് മുൻകരുതൽ നടപടിയായാണ് പൈപ്പ്
ലൈൻ അടച്ചത്. ആക്രമണത്തെ ശക്തമായി അപലപിച്ച ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദി, സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്ന് വ്യക്തമാക്കി. ഇറാഖിന്റെ മണ്ണോ വ്യോമാതിർത്തിയോ അയൽരാജ്യങ്ങൾക്കെതിരെയുള്ള ഭീകരാക്രമണങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.















