മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ദുരിതമൊഴിയാതെ സംസ്ഥാനത്തെ പ്രളയബാധിത മേഖലകൾ. ആലപ്പുഴ, കോട്ടയം ജില്ലകളിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ടിന് ശമനമില്ല. അതിനിടെ കാലാവസ്ഥാ മുന്നറിയിപ്പിൽ മുൻകരുതലെടുക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന വിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ രംഗത്തെത്തി.
ആലപ്പുഴ ജില്ലയിൽ ഇടവിട്ട് നേരിയ മഴ തുടരുന്നുണ്ട്. കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിന് ശമനമില്ല. എ. സി റോഡിൽ ചങ്ങനാശ്ശേരി മുതൽ മങ്കൊമ്പ് വരെയും വെള്ളക്കെട്ട് തുടരുകയാണ്. ഗതാഗതം പൂർണ തോതിൽ പുനഃസ്ഥാപിക്കാനായില്ല. തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിൽ വെള്ളം ഇറങ്ങി തുടങ്ങിയതോടെ കെഎസ്ആർടിസി ബസ് സർവീസുകൾ പുനഃരാരംഭിച്ചു. 117 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.















