അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ 0.25 ശതമാനത്തിന്റെ വർധനവ് വരുത്തി. ഇതോടെ കേന്ദ്ര ബെഞ്ച്മാർക്ക് പലിശ നിരക്കുകൾ 3.75 ശതമാനം മുതൽ 4 ശതമാനം വരെയുള്ള പരിധിയിലെത്തി. ഫെഡറൽ റിസർവ് ചെയർമാനായി ചുമതലയേറ്റ കെവിൻ
വാർഷിന്റെ നേതൃത്വത്തിൽ ചേർന്ന ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (FOMC) യുടേതാണ് നിർണായക തീരുമാനം. 2023 ജൂലൈയ്ക്ക് ശേഷം ഇതാദ്യമായാണ് യുഎസ് കേന്ദ്രബാങ്ക് പലിശ നിരക്ക് ഉയർത്തുന്നത്.
പണപ്പെരുപ്പം കുറയ്ക്കാനായി ഫെഡ് പലിശ നിരക്കുകൾ വെട്ടിക്കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നിലപാടിന് തിരിച്ചടിയാണ് സ്വന്തം നിയമനമായ കെവിൻ വാർഷിന്റെ ഈ നടപടി. പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും ഉയർന്ന വിലക്കയറ്റവും മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും തുടരുന്ന സാഹചര്യത്തിൽ പലിശ നിരക്ക് ഇനിയും കൂട്ടേണ്ടി വന്നേക്കാമെന്നും ഫെഡ് ചെയർമാൻ വ്യക്തമാക്കി. പലിശ വർധനവോടെ അമേരിക്കയിൽ ഭവന, വാഹന, ക്രെഡിറ്റ് കാർഡ് വായ്പകളുടെ പലിശഭാരം വൻതോതിൽ വർധിക്കും.















