നീറ്റ് – യുജി പരീക്ഷാ ക്രമക്കേടിനെതിരായി ജൂലൈ 30ന് ഡൽഹി ജന്തർ മന്തറിൽ നടന്ന സമരത്തിൽ പ്രതിഷേധക്കാർക്കെതിരെ നടപടി എടുക്കില്ലെന്ന് സർക്കാർ. സുപ്രീം കോടതി നിർദേശ പ്രകാരമാണ് തീരുമാനമെന്ന് ഡൽഹി സർക്കാർ വ്യക്തമാക്കി. പ്രതിഷേധത്തിനിടെ ഉണ്ടായ എല്ലാ അറസ്റ്റുകളും
പുനഃപരിശോധിക്കുമെന്നും ആഭ്യന്തര വകുപ്പിറക്കിയ പ്രസ്താവനയിൽ വിശദമാക്കി. സിജെപി ഇക്കാര്യങ്ങൾ നിർദേശങ്ങളിൽ ഒന്നായി നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു.കേസുകളിൽ അറസ്റ്റോ
കസ്റ്റഡിയിലെടുക്കലോ ഇതിനകം നടന്നിട്ടുണ്ടെങ്കിൽ, അവ പുനഃപരിശോധിക്കുന്നതിനും അറസ്റ്റിലായവരെ വിട്ടയക്കുന്നതിനുമുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കും. അതേസമയം ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് ഉത്തരവിന്റെ സംരക്ഷണം ലഭിക്കില്ല.















