വന്ദേമാതരം ഇഷ്ടമില്ലാത്ത വരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം ഇന്ന് ഒരു ഗീതം മാത്രമല്ല, സംഘപരിവാരത്തിൻ്റെ രാഷ്ട്രീയ ആയുധമാണ്. ഇഷ്ടമില്ലാത്ത വരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്നും എം സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.
നിഷ്ഠൂരമായി കൊന്നുതള്ളുന്നതിന് മുമ്പ് വർഗ്ഗീയവാദികൾ ഇഹ്‌സാൻ ജാഫ്രിയോട് ആജ്ഞാപിച്ചത് വന്ദേമാതരം ചൊല്ലാനാണ്. വൃദ്ധനായ ഇഹ്‌സാൻ ജാഫ്രി ജീവൻ നൽകി പ്രതിരോധിച്ച വർഗ്ഗീയ വാദികളുടെ തിട്ടുരത്തിനു മുന്നിലാണ് കോൺഗ്രസ് ഇന്ന് സാഷ്ടാംഗം പ്രണമിച്ചതെന്ന് എം സ്വരാജ് പറഞ്ഞു.
മതനിരപേക്ഷ ഇന്ത്യയെ കൊല്ലാൻ പാഞ്ഞടുക്കുന്ന വർഗ്ഗീയവാദികളെപ്പോലെ ആട്ടിൻ തോലണിഞ്ഞ ഒറ്റുകാരെയും തിരിച്ചറിയേണ്ടതുണ്ട്. വലതുപക്ഷ – വർഗ്ഗീയ സഖ്യത്തെ തുറന്നു കാണിച്ചും ഒറ്റപ്പെടുത്തിയും മാത്രമേ മതനിരപേക്ഷ ഇന്ത്യക്കു നിലനിൽക്കാനാവൂവെന്നും എം സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.















