ഏറ്റുമാനൂർ: കാണക്കാരി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലൂടെ കടന്നുപോകുന്ന
മുട്ടപ്പള്ളി – പാറോലി റോഡിലെ റെയിൽവേ ഗേറ്റിൽ മേൽപ്പാലം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കാണക്കാരി റെയിൽവേ മേൽപ്പാലം നിർമ്മാണ ആക്ഷൻ കമ്മിറ്റി സമരം നടത്തും .
നേരത്തെ ഇത് സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകിയിരുന്നു . എന്നാൽ നടപടി ആയിട്ടില്ലെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രാഥമിക സർവേ മാത്രമാണ് പൂർത്തിയായത്.
നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വളരെ തിരക്കേറിയ റോഡാണിത്.
റെയിൽവേഗേറ്റ് അടച്ചിടുന്നത് മൂലം പല ദിവസങ്ങളിലും മണിക്കൂറുകളോളം ഇവിടെ ഗതാഗതം സ്തംഭിക്കുന്നു .
ആംബുലൻസുകൾ ഉൾപ്പെടെയുള്ളവഇവിടെ കുടുങ്ങുന്നു.
15 വർഷത്തിലേറെയായി ജനങ്ങളുടെ ആഗ്രഹമാണ് റെയിൽവേ മേൽപ്പാലം .
കാണക്കാരി റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമായാൽ
ഏറ്റുമാനൂർ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും , മെഡിക്കൽ കോളേജ് , എം.ജി.യൂണിവേഴ്സിറ്റി, അതിരമ്പുഴ,മാന്നാനം തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഉപകാരപ്രദമാകും.
നേരത്തെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ , മുൻ കേന്ദ്രമന്ത്രി ജോർജ് കുര്യൻ എന്നിവർക്കും നിവേദനം നൽകിയിരുന്നു .
ഭരണം മാറിയ സാഹചര്യത്തിൽ
മുഖ്യമന്ത്രി വി. ഡി. സതീശൻ ,
കെ. ഫ്രാൻസിസ് ജോർജ് എം.പി.,
മന്ത്രി മോൻസ് ജോസഫ് എന്നിവർക്ക് ആക്ഷൻ കമ്മിറ്റി നിവേദനം നൽകിയിട്ടുണ്ട്.
ആക്ഷൻ കമ്മിറ്റി കൺവീനർ ജോർജ് മരങ്ങോലി, ഭാരവാഹികളായ
അജിത് കുമാർ പ്ലാത്തോട്ടത്തിൽ , ബിജോയ് സി. ജോർജ് എന്നിവർ പങ്കെടുത്തു.















