ജോധ്പൂർ/ജയ്പൂർ: രാജസ്ഥാനിലെ 309 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ ആരംഭിച്ചു. 10 കോർപ്പറേഷനുകൾ, 51 മുനിസിപ്പൽ കൗൺസിലുകൾ, 248 മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലെ പതിനായിരത്തിലധികം വാർഡുകളിലേക്കുള്ള ഫലമാണ് ഇന്ന് പുറത്തുവരുന്നത്.
രാവിലെ എട്ടു മണി മുതൽ പോസ്റ്റൽ ബാലറ്റുകളും ഇ.വി.എമ്മുകളും എണ്ണിത്തുടങ്ങി. തുടക്കത്തിൽ ഭരണകക്ഷിയായ ബി.ജെ.പി പ്രമുഖ നഗരങ്ങളിൽ ലീഡ് ഉയർത്തിയെങ്കിലും, തങ്ങളുടെ ശക്തമായ വാർഡുകളിലെ ഫലം പുറത്തുവരാനിരിക്കുന്നതേയുള്ളൂവെന്നും കോൺഗ്രസ് മികച്ച വിജയം നേടുമെന്നും കോൺഗ്രസ് നേതൃത്വം അവകാശപ്പെട്ടു.
പോളിംഗ് കേന്ദ്രങ്ങളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അനാവശ്യ കൂട്ടംകൂടലുകളും വിജയാഘോഷ പ്രകടനങ്ങളും തടയുന്നതിനായി സുരക്ഷാ ഏജൻസികൾ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 21-നാണ് തദ്ദേശ സ്ഥാപനധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടക്കുക.















