സിപിഎം വിശാല കമ്മിറ്റിയിൽ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത തിരുത്തൽ വേണമെന്ന് പൊതുചർച്ചയിൽ ആവശ്യം ഉന്നയിച്ച് പ്രതിനിധികൾ. തിരുത്തൽ നടപടി ജനങ്ങൾക്കും അണികൾക്കും ബോധ്യമാകണം. സംസ്ഥാന സെക്രട്ടേറിയറ്റിന് കൂട്ടുത്തരവാദിത്തം ഇല്ല. നേതാക്കൾ ഒറ്റക്കൊറ്റയ്ക്ക് തീരുമാനം എടുക്കുന്നു. പ്രശ്നങ്ങൾ വരുമ്പോൾ നേതാക്കൾ ഒറ്റക്കെട്ടായി നേരിടുന്നില്ല.
യോജിച്ച നിലപാട് പറയാൻ പോലും കഴിയുന്നില്ലെന്നും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സംസ്ഥാന സമിതി ചേരുന്നുണ്ട്. തുടര്‍ന്ന് 10.30ന് വിശാല സംസ്ഥാന സമിതി വീണ്ടും യോഗം ചേരും.
അതേസമയം, സിപിഎം വിശാല കമ്മിറ്റിയിൽ പിണറായി വിജയനെതിരെ കാസർകോട്ടെ പ്രതിനിധി കാരണഭൂതൻ പരാമർശവും നടത്തി. തുടർ ഭരണത്തിന് കാരണഭൂതരായർ തുടർ തോൽവികളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കണം എന്നായിരുന്നു ഡോക്ടർ വി പി പി മുസ്തഫയുടെ വിമർശനം. എം വി ഗോവിന്ദനെ ലക്ഷ്യമിട്ട് തുടങ്ങിയ ചർച്ച പിണറായിക്കെതിരെയും തിരിഞ്ഞു.















