തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വികസന പദ്ധതികൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ‘റീഇമാജിനിങ് കേരളം’ (Reimagining Keralam) റൗണ്ട് ടേബിൾ കോൺഫറൻസിന് തലസ്ഥാനത്ത്. സെപ്റ്റംബർ 16 മുതൽ 18 വരെ മൂന്ന് ദിവസങ്ങളിലായാണ് സമ്മേളനം നടക്കുന്നത്.
“ആശയങ്ങൾ, പദ്ധതികൾ, പ്രവൃത്തികൾ” (Ideas, Projects, Actions) എന്ന തീമിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് 40-ലധികം വകുപ്പുകളെയും 73 മുൻഗണനാ പദ്ധതികളെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ധാരണാപത്രം രൂപീകരിക്കുന്നത്.
- ലക്ഷ്യം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ അടക്കം 73 വികസന പദ്ധതികളുടെ നിർവ്വഹണം വേഗത്തിലാക്കുക.
- ചർച്ചാ വിഷയങ്ങൾ:
- ഒന്നാം ദിവസം: വ്യവസായം, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മിഷൻ സമുദ്ര, വ്യവസായ ഇടനാഴികൾ എന്നിവ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ.
- അടുത്ത ദിവസങ്ങളിൽ: സാമൂഹിക വികസനം, ടൂറിസം, സ്റ്റാർട്ടപ്പുകൾ, ഗതാഗതം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലെ പദ്ധതികൾ.
പദ്ധതികളുടെ ഡി.പി.ആർ (DPR) തയ്യാറാക്കൽ, തുക വിനിയോഗം, നടപ്പിലാക്കുന്ന ഏജൻസി എന്നിവ നിശ്ചയിച്ച് വ്യക്തമായ റോഡ് മാപ്പും സമയപരിധിയും സമ്മേളനത്തിന് ശേഷം പുറപ്പെടുവിക്കും. ഇതിലൂടെ വികസന പദ്ധതികളുടെ സുതാര്യതയും വേഗതയും ഉറപ്പാക്കാൻ സാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.















