കുരിശിൻ ചുവട്ടിൽ നിന്ന മറിയത്തെ സകല മനുഷ്യർക്കും അമ്മയായി ഈശോ മിശിഹാ നൽകിയെന്ന് ഗ്രേറ്റ് ബ്രിട്ടൺ രൂപതാദ്ധ്യക്ഷൻമാർ മാർ ജോസഫ് സ്രാമ്പിക്കൽ. മനുഷ്യവംശത്തിനു വേണ്ടി ഈശോയുടെ പക്കൽ ഏറ്റവും വലിയ മാദ്ധ്യസ്ഥ്യം വഹിക്കുന്നത് പരി. മറിയമാണ്.
ഈശോ മനുഷ്യാവതാരമെടുത്തത് മനുഷ്യൻ്റെ പാപം മോചിക്കാനാണ്. മിശിഹായോട് ചേർന്നു നിന്നാലേ നമുക്ക് അനുതാപ ചിന്തയുണ്ടാകൂ പാപമോചനം ലഭിക്കൂ.അദ്ദേഹം കൂട്ടിച്ചേർത്തു. ളാലം പഴയ പള്ളിയിലെ എട്ട്നോമ്പ് തിരുനാളിനോടനുബന്ധിച്ച് നടന്ന വി.കുർബ്ബാനയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വി.കുർബാനയെ തുടർന്ന് ജപമാല പ്രദിക്ഷണവും
നടന്നു.പായസ നേർച്ചവിതരണവും ഉണ്ടായിരുന്നു. കർമ്മങ്ങൾക്ക് വികാരി ഫാ.ജോസഫ് തടത്തിൽ, പാസ്റ്ററൽ അസി.ഫാ.ജോസഫ് ആലഞ്ചേരിൽ, സഹവികാരിമാരായ ഫാ.പോൾ കുന്നുംപുറത്ത്, ഫാ.കുര്യാക്കോസ് കൂട്ടുങ്കൽ എന്നിവർ നേതൃത്വം നൽകി

















