സംസ്ഥാന ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ അന്വേഷണം കൂടുതൽ ഉന്നതരിലേക്ക് വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച്. ക്രമക്കേടുമായി ബന്ധപ്പെട്ട് പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിനെയും കമ്മീഷൻ അംഗങ്ങളെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചു. ഈ മാസം 15 മുതൽ കമ്മീഷൻ അംഗങ്ങളുടെ മൊഴിയെടുക്കൽ ആരംഭിക്കും. ഇതിനായി ക്രൈംബ്രാഞ്ച് എസ്.പി സഖറിയ അംഗങ്ങൾക്ക് നോട്ടീസ് നൽകി തുടങ്ങി.
അംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിനെ ചോദ്യം ചെയ്യുക. പി.എസ്.സിയിലെ നിയമന തട്ടിപ്പ് കേസിൽ കമ്മീഷൻ അംഗങ്ങളുടെയും ചെയർമാന്റെയും മൊഴി രേഖപ്പെടുത്തുന്നത് അസാധാരണ നടപടിയാണ്.
അതേസമയം, പരീക്ഷയുടെ മൂല്യനിർണ്ണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ ഉടനടി അച്ചടക്ക നടപടിയും വകുപ്പുതല നടപടികളും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി സർക്കാരിന് ഔദ്യോഗികമായി കത്തുനൽകി.















