കേരള സർവ്വകലാശാലയിൽ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിലും യു.ഡി.എഫ് സർക്കാരിന്റെ സംഘപരിവാർ അനുകൂല നയങ്ങളിലും ആശങ്ക അറിയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചു. സർവ്വകലാശാലയിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസ് പ്രകോപനമില്ലാതെ ക്രൂരമായ ലത്തിച്ചാർജ് നടത്തുകയായിരുന്നുവെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ശ്ലോകങ്ങൾ മാത്രം ആലപിക്കുകയെന്ന ദീർഘകാല സമവായം ലംഘിച്ച്, ഗാനം പൂർണ്ണമായി നിർബന്ധപൂർവ്വം പാടിക്കാൻ സംഘപരിവാർ ശ്രമിക്കുമ്പോൾ കോൺഗ്രസ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരും അതേ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പിണറായി വിജയൻ വിമർശിച്ചു. വനിതാ പോലീസുകാരില്ലാതെ ആൺ പോലീസുകാർ പെൺകുട്ടികളെ ആക്രമിച്ചത് ഗുരുതരമായ നിയമലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ സംഘപരിവാർ പ്രീണന നയങ്ങളിൽ നിന്നും അടിച്ചമർത്തൽ നടപടികളിൽ നിന്നും പിന്തിരിയാൻ എ.ഐ.സി.സി അധ്യക്ഷൻ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

















