വയറ്റിൽ കത്രിക കുടുങ്ങി തീരാദുരിതത്തിലായ ഹർഷീനയുടെ കണ്ണീരിനും കാത്തിരിപ്പിനും ഒടുവിൽ നീതി. കോഴിക്കോട് മെഡിക്കൽ കോളജിൽ ഓഫീസ് അസിസ്റ്റന്റ് ആയി ജോലിയിൽ പ്രവേശിച്ചു. മാതൃ – ശിശു സംരക്ഷണ കേന്ദ്രത്തിലാണ് നിയമനം.
പുച്ഛിച്ച് തള്ളിയവർക്കുള്ള മറുപടിയെന്നും, കൂടെയുണ്ടെന്ന് പറഞ്ഞ ഉറപ്പ് മുഖ്യമന്ത്രി വി ഡി സതീശൻ പാലിച്ചുവെന്നും ഹർഷിന പ്രതികരിച്ചു. 2017 ൽ തുടങ്ങിയ ഹർഷിനയുടെ തീരാ ദുരിതങ്ങൾക്കും, സമര പോരാട്ടങ്ങൾക്കുമാണ് 9 വർഷങ്ങൾക്കിപ്പുറം നീതി ലഭിച്ചത്.
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശനെയും, ആരോഗ്യ മന്ത്രി കെ മുരളീധരനെയും നേരിൽ കണ്ടതിന് പിന്നാലെയാണ് നിയമന ഉത്തരവിറക്കിയത്. തുടർ ചികിത്സയും നഷ്ടപരിഹാരവും മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നും ഹർഷിന പറഞ്ഞു.















