ജന്തർ മന്തറിലെ സി.ജെ.പി സമരത്തിനിടെയുള്ള ആക്രമണം, സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഡൽഹി പൊലീസ്. സ്വതന്ത്രയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. വീഡിയോ കോൺഫറൻസിങ്ങ് വഴി കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്.
ഉത്തർപ്രദേശിൽ നിന്നുമാണ് ഇയ്യാളെ ഇന്നലെ കസ്റ്റഡിയിലെടുത്തത്. ജന്തർ മന്തറിൽ വെച്ച് വിദ്യാർത്ഥി പ്രക്ഷോഭകയുടെ പിതാവിനെ മർദ്ദിച്ച സംഭവത്തിലും തുടർന്നുള്ള ഓൺലൈൻ ഭീഷണികളിലും സ്വതന്ത്ര ഭരദ്വാജ് എന്ന ഇൻഫ്ലുവൻസർക്കെതിരെ 72 മണിക്കൂറിനകം നടപടിയെടുക്കുമെന്ന് ഡൽഹി പൊലീസ് ഉറപ്പുനൽകിയതായി സിജെപി നേരത്തെ അറിയിച്ചിരുന്നു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ജൂൺ 23-ന് നടന്ന പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാർത്ഥി നിഷു ആസാദിന്റെ പിതാവ് സഞ്ജയ് ആസാദിന് നേരെയുണ്ടായ ആക്രമണത്തിലാണ് നടപടി. സംഭവത്തിൽ നീതി ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി പ്രവർത്തകർ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ ധർണ നടത്തിയിരുന്നു.

















