വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് വനിതാ സംവരണ ബിൽ ഭേദഗതി പരാജയപ്പെട്ടത്.
ഭരണപക്ഷത്തിന് 290 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പ്രതിപക്ഷത്തിന് അനുകൂലമായി 230 പേർ ബില്ലിനെതിരെ വോട്ട് ചെയ്തു. കേന്ദ്ര സർക്കാരിൻറെ ആവശ്യം അവരുടെ ഇംഗിതത്തിന് അനുസരിച്ച് ആസാമിലും ജമ്മു കാശ്മീരിലും
ചെയ്തതുപോലെ വെട്ടിമുറിച്ച് നടത്താൻ ആഗ്രഹിക്കുന്ന ഡീലിമിറ്റേഷൻ ആയിരുന്നു അതല്ലാതെ വനിതാ സംവരണം ആയിരുന്നില്ലെന്ന് ഷാഫി പറമ്പിൽ എം പി പ്രതികരിച്ചു.















