മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം
പരിശോധന നടന്നില്ല. ഇടപാടുകളുമായി ബന്ധപ്പെട്ട അർജന്റീന ഫുട്ബോൾ അസോസിയേഷന് അയച്ച ഇമെയിലിൽസിസി ഉണ്ടായിരുന്ന അമീറ ആരെന്നതിൽ വ്യക്തത വേണമെന്നും മന്ത്രി ഒജെ ജനീഷ് ആവശ്യപ്പെട്ടു. ആക്ഷേപം നേരിടുന്ന കമ്പനിക്ക് പണം നൽകി. സ്വകാര്യ വ്യക്തിക്ക്
ലാഭമുണ്ടാക്കാനായിരുന്നു നീക്കം നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായി. മന്ത്രിയുടെ ഓഫീസിലേക്ക് വന്ന പ്രൊപ്പോസലിൽ റൂൾസ് ഓഫ് പ്രൊസിജ്യർ പാലിച്ചില്ലെന്ന് മന്ത്രി ഒജെ ജനീഷ് പറഞ്ഞു.















