കോതനല്ലൂർ : പൂവ വിപണിയിലെ നിർണായക ഘടകമായ ഒയാസീസിന് പകരം പ്രകൃതിദത്തമായ പുതിയ മീഡിയം ഒരുക്കി വനിത കൂട്ടായ്മ.
കോതനല്ലൂർ സ്വാമി പൂക്കടയിലെ പാർട്ണറും മാധ്യമപ്രവർത്തകയുമായ രാഖി രഞ്ജിത്തും സഹപ്രവർത്തകരും ആണ് പ്രകൃതിക്ക് ദോഷമാകുന്ന ഒയാസീസിനെ മാറ്റി നിർത്തി പുതിയ മീഡിയം തയ്യാറാക്കിയത്.
റൗണ്ട് ബൊക്കകൾ, അറേഞ്ച് മെൻറ് ബുക്കുകൾ എന്നിവ ഒരുക്കാൻ ഉപയോഗിക്കുന്ന കെമിക്കൽ വസ്തുവാണ് ഒയാസിസ്. ജലാംശം നിലനിർത്താൻ കഴിയുമെന്നുള്ള പ്രത്യേകതയാണ് ഒയാസീസിനെ പൂവിപണിയുടെ താരമാക്കിയത്.
വെള്ളത്തിലിട്ടാൽ ദൃഢമാകുന്നുവെന്നതാണ് ഇതിൻറെ പ്രത്യേകത. ജലാംശം ഉള്ള മീഡിയത്തിൽ മാത്രമേ പൂക്കൾ വാടാതെ നിൽക്കൂ. സ്പോഞ്ച് ടൈപ്പിലുള്ള ഒയാസീസ് വെള്ളത്തിലിട്ട ശേഷം പൂക്കൾ ഇതിലേക്ക് കുത്തിയാണ് അലങ്കാര ബൊക്കെ കൾ നിർമ്മിക്കുന്നത്.
ജലാംശം നിലനിർത്താൻ കഴിവുള്ളതിനാൽ ഒയാസീസിൽ കുത്തുന്ന പൂക്കൾ ആറ് മുതൽ 12 മണിക്കൂർ വരെ ശോഭ മങ്ങാതെ നിലനിൽക്കും. എന്നാൽ പ്ലാസ്റ്റിക്കും പ്രകൃതിക്ക് ദോഷകരമായ അനുബന്ധ വസ്തുക്കൾക്കും നിയന്ത്രണം വന്നതോടെ സർക്കാർ ചടങ്ങുകളിൽ നിന്നും ആരാധനാലയങ്ങളിൽ നിന്നും ഒയാസീസിന് വിലക്ക് ഏർപ്പെടുത്തി.
സംസ്കരിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് നിലനിർത്തിയാണ് ഒഴിവാക്കപ്പെട്ടത്. ചില പള്ളികളിൽ യാസീസ് ഒഴിവാക്കണമെന്നുള്ള ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായി.
ശവസംസ്കാര ചടങ്ങുകൾക്കാണ് കൂടുതലായി ഒയാസീസ് കുത്തിയുള്ളബൊക്കകൾ കൂടുതലായും ഉപയോഗിച്ച് വന്നിരുന്നത്. നിയന്ത്രണങ്ങൾ വന്നതോടെ ഒയാസിസ് ബൊക്കകൾക്ക് ആവശ്യക്കാർ കുറഞ്ഞു.
ഇതോടെ പൂ വിപണി കടുത്ത പ്രതിസന്ധിയിലായി. തുടർന്നാണ് ബോട്ടണി ബിരുദധാരിയായ രാഖി രഞ്ചിത്ത് മറ്റൊരു മീഡിയത്തിനെ കുറിച്ച് ആലോചിക്കുന്നത്. ഒരു മാസം നീണ്ട പരീക്ഷണങ്ങൾക്കൊടുവിലാണ് പുതിയ മീഡിയം കണ്ടെത്തിയത്.
ആദ്യം വാഴപ്പോളയിൽ നേരിട്ട് പൂക്കൾ കുത്തി നോക്കുകയായിരുന്നു. എന്നാൽ വാഴപ്പിണ്ടിയിലെ ജലാംശത്തിന് ഗാഢത കൂടിയതിനാൽ പൂക്കൾ വാടിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ടു.
തുടർന്നാണ് മറ്റൊരു മീഡിയത്തെക്കുറിച്ച് ആലോചിക്കുന്നത്. അങ്ങനെ കടലാസ്, ചകിരി, വാഴപ്പോള, ചെളിമണ്ണ്, ചണച്ചാക്ക് എന്നിവ ഉപയോഗിച്ച് മറ്റൊരു മീഡിയം നിർമ്മിച്ചു.
ഈ മീഡിയയിൽ പൂക്കൾ 24 മണിക്കൂറും ശോഭം മങ്ങാതെ നിലനിൽക്കും എന്ന് കണ്ടെത്തി. മാതാവ് ശ്യാമള , മാതൃ സഹോദരിമാര ഉഷ ഗോപി, അജിത സഹപ്രവർത്തക ഏഞ്ചലീന എന്നിവരാണ് ഈ വിജയത്തിന് പിന്നിൽ രാഖിക്ക് കൂട്ടായത്.
പരീക്ഷണം വിജയിച്ചതോടെ സംസ്ഥാനത്ത് ഒയാസിസിൻ്റെ സഹായമില്ലാതെ അലങ്കാര ബ്ലോക്കുകൾ കുത്തുന്ന ഏക സ്ഥാപനമന്നെ വ്യാധിയും കോതനല്ലൂർ സ്വാമിസ് ഫ്ലവർഷോപ്പ് കരസ്ഥമാക്കുകയാണ്.












