മാതാപിതാക്കളുടെ ശമ്പളവും കാർഷിക വരുമാനവും മാത്രം അടിസ്ഥാനമാക്കി ഒ.ബി.സി. വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് സംവരണ നിയമനം നിഷേധിക്കാനാകില്ലെന്ന ഉത്തരവിൽ വ്യക്തത തേടി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഇതുസംബന്ധിച്ച് കേന്ദ്രം പ്രത്യേക അപേക്ഷ നൽകിയെങ്കിലും മുൻ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.
കേന്ദ്ര സർക്കാർ ഉന്നയിച്ച ആശങ്കകൾ അടുത്ത ആഴ്ച കേൾക്കാമെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ആർ. മഹാദേവൻ എന്നിവരുടെ പ്രത്യേക ബെഞ്ച് വ്യക്തമാക്കി. കേസിൽ കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

















