ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീം കോടതി നിർദ്ദേശപ്രകാരമുള്ള സമഗ്ര സുരക്ഷാ പരിശോധന ആരംഭിച്ചു. സുപ്രീം കോടതി ഉത്തരവനുസരിച്ച് രൂപീകരിച്ച അഞ്ചംഗ വിദഗ്ദ്ധ സമിതിയാണ് അണക്കെട്ടിലെ പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്.
ദേശീയ ജലവൈദ്യുത കോർപ്പറേഷൻ (NHPC) മുൻ സി.എം.ഡി ബൽരാജ് ജോഷി അധ്യക്ഷനായ സമിതിയാണ് സുരക്ഷാ മൂല്യനിർണ്ണയം നടത്തുന്നത്. ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് ആണ് സമിതിയിലെ കേരളത്തിന്റെ പ്രതിനിധി.
കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ പൊതുതാൽപ്പര്യ ഹർജി പരിഗണിച്ച് 2022-ലാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയതായി സമഗ്ര സുരക്ഷാ പരിശോധന നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടത്. അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷിതത്വം ഉൾപ്പെടെയുള്ള കാര്യങ്ങൾ സമിതി വിലയിരുത്തും.

















