ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാതി ഉയർന്ന മണ്ഡലങ്ങളിൽ നാളെ റീ പോളിങ്. 15 ബൂത്തുകളിലാണ് റീ പോളിങ്. മഗ്രഹത്ത് പശ്ചിനിലെ 11 ബൂത്തുകൾ, ഡയമണ്ട് ഹാർബറിലെ 4 ബൂത്തുകൾ എന്നിവിടങ്ങളിലാണ് റീ പോളിങ്.
ഫാൽറ്റയിലെ 32 ബൂത്തുകൾ സംബന്ധിച്ച പരാതി കമ്മീഷൻ പരിശോധിച്ചുവരികയാണ്. ഇവിഎം കൃത്രിമം ആരോപിക്കപ്പെട്ട ഇടങ്ങളിലാണ് റീ പോളിങ് നടക്കുന്നത്. 77 പരാതികളാണ് തിരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചത്. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പിൽ കനത്ത
പോളിങ്ങായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പുറത്തുവന്ന എക്സിറ്റ് പോളുകളിൽ ആറിൽ 4 എക്സിറ്റ് പോളുകളും ബിജെപിക്കാണ് ബംഗാളിൽ അധികാരം പ്രവചിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിൽ ചെറിയ ഭൂരിപക്ഷമാവും പാർട്ടിക്കുണ്ടാവുക എന്നാണ് സൂചന.















