ആദ്യ ഇന്ത്യക്കാരനായ ഈശോ സഭാ രക്തസാക്ഷി നസ്രാണി സമുദായത്തിൽ നിന്നുള്ള പാലാ രൂപതയിലെ കടുത്തുരുത്തി ഫൊറോനയുടെ കീഴിൽ വരുന്ന സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച് തുരുത്തി പള്ളി ഇടവകയിൽ കാട്ടാമ്പാക്ക് കോട്ടായിൽ ചാക്കോയുടെയും കുറവിലങ്ങാട് മാപ്പിള പറമ്പിൽ മറിയത്തിൻ്റെയും മകനായി ജനിച്ച ഫാദർ ജെയിംസ് കോട്ടായിൽ എസ്. ജെ രക്തസാക്ഷിത്വം വരിച്ചിട്ട് 2026ജൂലൈ 16 ന് 59 വർഷം ആകുന്നു. മാതൃ ഇടവകയായ തുരുത്തിപള്ളിയിൽ ജൂലൈ 16 ന് രാവിലെ 6.30 ന് വിശുദ്ധ കുർബാനക്കും ശേഷം ഒപ്പീസിനും വികാരി ഫാദർ തോമസ്
ബ്രാഹ്‌മണവേലിൽ നേതൃത്വംകൊടുക്കും. റാഞ്ചിയിലെ ജെയിംസച്ചൻ്റെ കബറിടംസ്ഥിതി ചെയ്യുന്ന മാണ്ടർ പള്ളിയിലെ വിശുദ്ധകുർബാന രാവിലെ 5.30 ന് വികാരി ഫാദർ വിപിൻ കുണ്ടൽനയുടെയുടെയും, ഹസാരിബാഗ് രൂപതാംഗമായ ഫാദർ ടോമി അഞ്ചുപംങ്കിലിൻ്റെയും, കർണാടക ഷിമോഗയിൽ നിന്നുള്ള ഫാദർ മാത്യൂ കോട്ടായിൽ CMF ൻ്റെയും നേതൃത്വത്തിൽ നടക്കും തുടർന്ന് മാണ്ടർ പള്ളിയുടെ സിമിത്തേരിയിൽ അച്ചൻ്റെ കബറിടം സ്ഥിതിചെയ്യുന്നിടത്ത് ഒപ്പീസും ഉണ്ടായിരിക്കും. ജൂലൈ 16 ന് രാവിലെ 5.30 ന് അച്ചൻ ഇടവക വികാരിയായി കുത്തേറ്റ റാഞ്ചിയിലെ
നവാഠാട് ഇടവക പള്ളിയിൽ വിശുദ്ധകുർബാനക്ക് വികാരി ഫാദർ സുനിൽ ടോപ്‌നോയുടെ നേതൃത്വത്തിൽ ഫാദർ ടോമി അഞ്ചുപങ്കിലും ഫാദർ മാത്യു കോട്ടായിൽ എന്നവർ സഹകാർമ്മികരായിരിക്കും. വിശുദ്ധ കുർബാനക്ക് ശേഷം അച്ചൻ്റെ നവാഠാടിലെ മെമ്മോറിയൽ ഫലകം സ്ഥിതി ചെയ്യുന്നിടത്തും മാണ്ടറിലെ കമ്പറിടത്തിലും പ്രത്യേക പ്രാർത്ഥന ഉണ്ടായിരിക്കും. അച്ചൻ്റെ ജന്മഇടവകയായ തുരുത്തിപ്പള്ളിയിൽ അച്ചൻ്റെ ഛായചിത്രം പതിച്ച കൽകുരിശിലും, മണ്ടറിലെ കമ്പറിടത്തിലും, നവാഠാടിലെ മെമ്മോറിയൽ ഫലകത്തിന് മുമ്പിലും അച്ചൻ്റെ മദ്ധ്യസ്ഥത വഴിയായി ഈശോയിൽ നിന്ന് അനുഗ്രഹം പ്രാപിച്ചവർ നിരവധിയാണ്.















