മധ്യകേരളത്തെ തൊട്ടും തലോടിയുമാണ് സംസ്ഥാന ബജറ്റ് പ്രഖ്യാപനം. പ്രധാന വരുമാന മാർഗങ്ങളായ മേഖലകളിലെ പദ്ധതികളെയെല്ലാം പരാമർശിച്ചും തുക ഉയർത്തിയും പ്രഖ്യാപനം നടന്നു. എന്നാൽ ആവശ്യങ്ങൾ ഉന്നയിച്ച് സമര രംഗത്തെത്തിയ പല മേഖലയെ അവഗണിക്കുകയും ചെയ്തു. എന്താണ് മധ്യകേരളത്തിന് ലഭിച്ചത്.
വ്യവസായം, ടൂറിസം, മത്സ്യബന്ധനം, മലയോരം, കാർഷികം എല്ലാ മേഖലയും ബജറ്റ് പരിഗണിച്ചു. മത്സ്യബന്ധന തുറമുഖങ്ങൾക്ക് നവീകരണത്തിന് 12 കോടി, തോട്ടം മേഖലയിലെ തൊഴിലാളികൾക്ക് അഞ്ച് കോടി, ചെറുകിട വൻകിട വ്യവസായങ്ങൾക്കും സാമ്പത്തിക സഹായകമാകും.
കട്ടപ്പന മുതൽ തേനി വരെയുള്ള തുരങ്കപാത പഠനത്തിന് 10 കോടി മലയോര മേഖലയുടെ വികസനത്തിനും ഊന്നൽ നൽകുന്നതാണ്. കൊച്ചി മെട്രോയ്ക്ക് അധിക തുകയ്ക്ക് പുറമെ, പൊതുമരാമത്ത് റോഡുകളുടെ വികസനത്തിനുള്ള തുക, തല ഏറ്റെടുപ്പ് അടക്കമുള്ള വികസന പദ്ധതികളിൽ കുടുങ്ങിക്കിടക്കുന്ന പാതകൾക്ക് ഗുണം ചെയ്യും എന്നാണ് പ്രതീക്ഷ.















