പാലാ :കടനാട് പഞ്ചായത്തിലെ അനധികൃത പന്നി ഫാമിന് പഞ്ചായത്ത് ഒത്താശ നൽകുന്നതായി ബിജെപി കടനാട് പഞ്ചായത്ത് ഭാരവാഹികൾ ആരോപണവുമായി രംഗത്ത്. ,പഞ്ചായത്തിന്റെ ലൈസൻസ് ഇല്ലെന്ന വിവരാവകാശ രേഖയുമായാണ് ബിജെപി നേതാക്കളായ ജോഷി അഗസ്റ്റിനും ;റോജൻ ജോർജും മീഡിയാ അക്കാദമിയിലെ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തത്.
കടനാട് പഞ്ചായത്തിന്റെ മൗന അനുവാദത്തോടെയാണ് കടനാട് പഞ്ചായത്തിലെ വാളിക്കുളത്ത് ഈ പന്നിഫാം പ്രവർത്തിക്കുന്നതെന്നുള്ളത്തിനു ഇതിൽ പരം തെളിവ് വേണോ .മുഖ്യമന്ത്രിക്ക് നൽകിയ വിവരാവകാശ രേഖ ഉയർത്തിക്കാട്ടി ബിജെപി നേതാക്കൾ ചോദിച്ചു .ആർ ഡി ഒ വരെ സ്ഥലം സന്ദർശിച്ച് പന്നിഫാമിനെതിരെ ഉറച്ച നിലപാട് സ്വീകരിച്ചിട്ടും നിലപാടില്ലാത്ത ഭരണക്കാരാണ് ഇപ്പോൾ കടനാട് പഞ്ചായത്ത് ഭരിക്കുന്നത്.
കടനാട് പഞ്ചായത്തിനെ ഇപ്പോൾ നിയന്ത്രിക്കുന്നത് മാഫിയകളാണ് .നിങ്ങള്ക്ക് എന്ത് കൊണ്ട് ഈ അനധികൃത ഫാം പൂട്ടിക്കാൻ സാധിക്കുന്നില്ല .ഇതിനെതിരെ പ്രതികരിച്ചതിന് ബിജെപി നേതാക്കൾക്കെതിരെയും ,മാധ്യമങ്ങൾക്കെതിരെയും കേസ് കൊടുക്കുവാൻ ഇവർ തീരുമാനിച്ചെങ്കിലും പകുതി വഴിയിൽ അതും ഉപേക്ഷിച്ചു .ജനങ്ങളെ വെല്ലു വിളിക്കാൻ ഭരണക്കാർ അനുവദിക്കുന്ന പ്രശ്നമില്ല .ഈ ധർമ്മ സമരത്തിൽ ഇവിടം വരെയും ബിജെപി പോകും .
ഭരണക്കാരുടെ പണക്കൊഴുപ്പിൽ ജനങ്ങൾ വീഴരുത് .നമ്മുടെ നാടിനു വേണ്ടിയും ,നമ്മുടെ മക്കൾക്ക് വേണ്ടിയും നമ്മൾ ഈ തദ്ദേശ തെരെഞ്ഞെടുപ്പിൽ വിധി എഴുതണമെന്നു ജോഷി അഗസ്റ്റിനും (ബിജെപി കടനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്)റോജൻ ജോർജ് (ന്യൂന പക്ഷ മോർച്ച സംസ്ഥാന കമ്മിറ്റി അംഗം)എന്നിവർ മീഡിയാ അക്കാദമിയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .














