വെടിനിർത്തൽ ഇപ്പോഴും നിലനിൽക്കുന്നുവെന്ന കാര്യം ആരും മറക്കരുതെന്ന് ഡോണൾഡ് ട്രംപ് പരസ്യമായി താക്കീത് നൽകിയിരുന്നു. ഇതിന് പിന്നാലെ അമേരിക്ക സമ്മർദ്ദം ശക്തമാക്കിയതിനെ തുടർന്നാണ് ഇസ്രയേൽ സേന പിൻവാങ്ങിയതെന്നാണ് സൂചനകൾ.
ഗസ്സയിലേക്കുള്ള മാനുഷിക സഹായം തടഞ്ഞതടക്കമുള്ള നടപടികൾ ഇസ്രയേൽ സൈന്യം അവസാനിപ്പിക്കുമെന്നാണ് വ്യക്തമാകുന്നത്. അങ്ങനെയെങ്കിൽ വൈകാതെ തന്നെ ഗസ്സയിലേക്കുള്ള മാനുഷിക സഹായം പുനഃരാരംഭിക്കാനാകും.ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാർ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഹമാസിനെതിരെ അമേരിക്കൻ സൈന്യം ഇടപെടില്ല. എന്നാൽ, ഇസ്രയേൽ സൈന്യത്തോട് ഗസ്സയിലേക്ക് പോകാൻ താൻ ആവശ്യപ്പെട്ടാൽ രണ്ട് മിനിറ്റിനുള്ളിൽ അവർ അങ്ങോട്ട് പോകുമെന്നും ട്രംപ് പറഞ്ഞു.












