തമിഴ്നാട് ശിവഗംഗയിലെ ക്ഷേത്രം താത്ക്കാലിക സുരക്ഷാ ജീവനക്കാരൻ ബി. അജിത് കുമാറിന്റേത് കസ്റ്റഡി മരണമെന്ന് ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട്. തിരുപ്പുവനം പൊലീസ് കസ്റ്റഡിയിൽ അജിത്കുമാർ നേരിട്ട പീഡനവും മർദ്ദനവുമാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ന്
രാവിലെയാണ് ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് മദ്രാസ് കോടതിയിൽ സമർപ്പിച്ചത്. അന്വേഷണം പ്രഖ്യാപിച്ച് ഏഴ് ദിവസത്തിനുള്ളിലാണ് മധുരൈ ജില്ലാ കോടതി ജഡ്ജി ജോൺ സുന്ദർ ലാൽ റിപ്പോർട്ട് ഹൈക്കോടതിക്ക് നൽകിയത്. മോഷണം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്ഷേത്രം,
മർദ്ദനദൃശ്യങ്ങൾ പകർത്തിയ ഇടം എന്നിവ ജഡ്ജി സന്ദർശിച്ചിരുന്നു. പൊലീസുദ്യോഗസ്ഥർ, മരിച്ച അജിത് കുമാറിന്റെ വീട്ടുകാർ, ദൃക്സാക്ഷികൾ എന്നിവരടക്കം അൻപത് പേരിൽ നിന്ന് മൊഴിയെടുത്തു.












