ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിൽ അനുദിനം അക്രമ ഭീഷണി നേരിടുന്ന ക്രൈസ്തവര്‍ക്കും മറ്റ് സാധാരണക്കാര്‍ക്കും വേണ്ടത് ആത്മീയവും ഭൗതികവുമായ പിന്തുണയാണെന്നും മുന്നൂറിലധികം ആരാധനാലയങ്ങള്‍ ഇസ്ളാമിക തീവ്രവാദികള്‍ തകര്‍ത്തിട്ടുണ്ടെന്നും വുകാരി രൂപതയുടെ പ്രഥമ
മെത്രാനായ മാർക്ക് മൈഗിഡ. 2022-ൽ നൈജീരിയയിലെ താരബ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന വുകാരി രൂപതയുടെ പ്രഥമ ബിഷപ്പായി തന്നെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചതിനുശേഷം, ഇസ്ലാമിക തീവ്രവാദികൾ ഇതുവരെ കുറഞ്ഞത് 325 കത്തോലിക്ക ആരാധനാലയങ്ങളെങ്കിലും നശിപ്പിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
പ്രദേശത്തെ ക്രൈസ്തവര്‍ ശരിക്കും കഷ്ടപ്പെടുന്നു. പൊതുജനങ്ങളിൽ നിന്ന് ഞങ്ങൾക്ക് ആദ്യം വേണ്ടത് പ്രാർത്ഥനാപൂർവ്വമായ പിന്തുണയാണ്. 300,000-ത്തിലധികം ആളുകളെ ഇതിനോടകം മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. സ്കൂളുകളിൽ താമസിക്കുന്ന ഈ സമൂഹങ്ങളിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ
ഞാൻ പോകുന്നുണ്ട്. ക്യാമ്പുകളിൽ പോലും ആത്മീയ വളർച്ച അനുഭവിക്കുന്നതിൽ ഞങ്ങൾ ഇപ്പോഴും സന്തുഷ്ടരാണ്. ആളുകൾ അവരുടെ വിശ്വാസത്തിന്റെ സന്തോഷം അനുഭവിക്കുന്നു. അവർ കഷ്ടപ്പെടുന്നുണ്ടെന്ന് അവർക്കറിയാം, പക്ഷേ ദൈവവും ഉണ്ടെന്ന് അവർക്കറിയാം.













