പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലി സിപിഐയിൽ ഭിന്നസ്വരം. ജനങ്ങളെ ബാധിക്കാത്ത വിഷയത്തിൽ വാശിപിടിക്കരുതെന്ന് സംസ്ഥാന എക്സിക്യൂട്ടൂവ് യോഗത്തിൽ ചില നേതാക്കൾ
ചൂണ്ടിക്കാട്ടി.മുന്നണി തിരിച്ചടി നേരിടുന്ന ഘട്ടത്തിൽ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും ആവശ്യം ഉയർന്നു. പാർട്ടിയെ മാത്രം ബാധിക്കുന്ന പ്രശ്നത്തെ മുഖ്യഅജണ്ടയായി ഉയർത്തി ഇറങ്ങരുത്. മുന്നണി
തിരിച്ചടി നേരിടുന്ന ഘട്ടത്തിൽ എല്ലാവരും ഒന്നിച്ച് നിൽക്കണം. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ആരുമായും തർക്കിക്കാം, എന്നാൽ പാർട്ടി കാര്യത്തിൽ അത് പാടില്ല. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന അഭിപ്രായവും
ചിലർ പ്രകടിപ്പിച്ചു.















