ഒമാനിലെ ആക്രമണങ്ങളിൽ പങ്കില്ലെന്ന് ഇറാൻ ആവർത്തിക്കുന്നതിനിടെ ഒമാനിൽ വീണ്ടും ഡ്രോൺ ആക്രമണ ശ്രമം. ഖസബ് ഗവർണറേറ്റിലാണ് സംഭവം. ഡ്രോൺ ഒമാൻ സൈന്യം തകർത്തു. സംഭവത്തിന് പിന്നാലെ ബഹറൈനിൽ വീണ്ടും മുന്നറിയിപ്പ് സൈറൺ മുഴങ്ങി.
അറേബ്യൻ ഗൾഫിലും ഹോർമൂസ് കടലിടുക്കിലും ഒമാൻ കടലിലും അപായ സാധ്യതാ തോത് യു.കെ മാരിടൈം ഏജൻസി അതീവ ഗുരുതരം എന്ന നിലയിലേക്ക് ഉയർത്തിയിട്ടുണ്ട്.













