ഫിഫ ലോകകപ്പിൽ സ്പെയിനെ കേപ് വെർദെ ഗോൾരഹിത സമനിലയിൽ തളച്ചതിന് പിന്നാലെ ഫുട്ബോൾ ലോകത്ത് മുഴങ്ങിക്കേട്ടത് ഒറ്റ പേരാണ് ‘വോസിഞ്ഞ’. 40കാരനായ ഗോൾ കീപ്പറിന്റെ പോരാട്ടവീര്യത്തിന് മുന്നിലാണ് സ്പാനിഷ് നിരക്ക് വിജയം നിരസിക്കപ്പെട്ടത്. 40-ാം വയസ്സിൽ
ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച വോസിഞ്ഞ, കരുത്തരായ സ്പെയിനിനെതിരെ ഏഴ് തകർപ്പൻ സേവുകൾ നടത്തിയാണ് ടീമിനെ 0-0 സമനിലയിലേക്ക് നയിച്ചത്. ലോകകപ്പിൽ താരപകിട്ടുമായെത്തിയ സ്പെയിനിനെ ഗോൾരഹിത സമനിലയിൽ പൂട്ടിയ ടീമാണ് കേപ് വെർദെ. ഈ സമനിലയിൽ കെയ്പ് വെർദെയുടെ രക്ഷകനായത് 40 വയസ്സുകാരനായ ഗോൾ കീപ്പർ
വൊസീഞ്ഞയാണ്. ലോകകപ്പിൽ അരങ്ങേറുന്ന രണ്ടാമത്തെ പ്രായം കൂടിയ താരമെന്ന നേട്ടം സ്വന്തമാക്കിയാണ് വോസിഞ്ഞ മത്സരം ആരംഭിച്ചത്.ഫെറാൻ ടോറസിന്റെയും മീക്കേൽ ഒയർസബാലിന്റെയും അടക്കം എട്ടോളം ഷോട്ടുകളാണ് വോസിഞ്ഞ തടുത്തിട്ടത്.















