സംസ്ഥാന ഭരണം മാറി കോൺഗ്രസ് നേതാവ് ആഭ്യന്തരമന്ത്രിയായിട്ടും ആഭ്യന്തരവകുപ്പിലെ പ്രധാന കാര്യങ്ങൾ തീരുമാനിക്കുന്നത് പോലീസിലെ സഖാക്കളും സിപിഐഎം ക്രിമിനലുകളുമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. ആഭ്യന്തരവകുപ്പ് ഇപ്പോഴും
സിപിഐഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷമെന്നും അദ്ദേഹം പറഞ്ഞു. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾക്ക് പൊലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിന് അവസരമൊരുക്കിയത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സിപിഐഎം നേതാവ് ഐ.പി. ബിനു
ഉൾപ്പെടെയുള്ള പ്രതികളാണ് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിൽ പങ്കെടുത്തത്. ക്രിമിനൽ കേസുകളിൽ പ്രതികളായവർക്ക് പൊലീസ് സ്റ്റേഷന്റെ വാതിലുകൾ തുറന്നുകൊടുക്കുന്ന സാഹചര്യം അതീവ ഗൗരവമുള്ളതാണ്.
















