ഛത്തീസ്ഗഡിൽ വേദാന്ത വൈദ്യുത നിലയത്തിൽ പൊട്ടിത്തെറി.ഒൻപത് പേർ മരിച്ചു. പതിനഞ്ചുപേർക്ക് അപകടത്തിൽ പരുക്കേറ്റു. ശക്തി ജില്ലയിലെ സിംഗി തരായ് മേഖലയിലാണ് അപകടം ഉണ്ടായത്. സ്ഫോടനത്തെത്തുടർന്ന് തൊഴിലാളികൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക്
രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് പരുക്കേറ്റത്. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്, ഇവരെ അടിയന്തര ചികിത്സയ്ക്കായി അടുത്തുള്ള റായ്ഗഡിലെ ആശുപത്രികളിയിലേക്ക് കൊണ്ടുപോയി. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഉദ്യോഗസ്ഥർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് അപകടം
ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. സ്ഫോടനം നടന്ന സമയത്ത്, എല്ലാ തൊഴിലാളികളും പ്ലാന്റിനുള്ളിൽ ജോലി ചെയ്യുകയായിരുന്നു. പെട്ടെന്നുള്ള സ്ഫോടനം പരിസരത്ത് മുഴുവൻ പരിഭ്രാന്തി സൃഷ്ടിച്ചു, എന്നിരുന്നാലും, സംഭവത്തിന് തൊട്ടുപിന്നാലെ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.















