പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്കിൽ ആരംഭിച്ച അമേരിക്ക – ഇറാൻ ഒന്നാംവട്ട ഔദ്യോഗിക ചർച്ചകൾ പൂർത്തിയായി. കടുത്ത വാക്പോരും നാടകീയതയും നിറഞ്ഞ ആദ്യഘട്ട പ്രതിനിധിതല ചർച്ച ഏകദേശം 80 മിനിറ്റോളം നീണ്ടുനിന്നു.
ചർച്ചയ്ക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളിലൂടെ നടത്തിയ കടുത്ത പ്രസ്താവനകൾ വലിയ സംഘർഷത്തിന് കാരണമായി. ലെബനോണിൽ ഹിസ്ബുല്ലയെ നിയന്ത്രിക്കാൻ ഇറാൻ തയ്യാറായില്ലെങ്കിൽ ഇറാന് നേരെ വീണ്ടും ശക്തമായ സൈനിക ആക്രമണമുണ്ടാകുമെന്ന് ട്രംപ്
‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിലൂടെ മുന്നറിയിപ്പ് നൽകി. ചർച്ചകളിൽ അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ ഹോർമുസ് കടലിടുക്ക് അമേരിക്കൻ സൈന്യം പിടിച്ചെടുക്കുമെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് ഭീഷണി മുഴക്കി.















