കൂത്താട്ടുകുളം : ക്രൈസ്തവർ അതിവിശുദ്ധമായി ആചരിക്കുന്ന പെസഹാ വ്യാഴാഴ്ച്ചയിലും ഉയിർപ്പുതിരുന്നാളിനും എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ നടത്തുവാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ എസ്. എം. വൈ. എം. കൂത്താട്ടുകുളം ഫൊറോന സമിതി പ്രതിഷേധിച്ചു.
ഫൊറോന പ്രസിഡന്റ് ഷിൽന ഷൈജു അധ്യക്ഷത വഹിച്ച യോഗം കെ. സി. വൈ. എം. സംസ്ഥാന സിൻഡിക്കേറ്റ് അംഗം റോബിൻ താന്നിമല ഉദ്ഘാടനം ചെയ്തു.
മതേതരത്വ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാജ്യത്ത്,ഏത് മതത്തിന്റെയും വിശ്വാസവും ആരാധന രീതികളും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന് നിഷ്കർഷിക്കുന്ന ഭരണഘടനയുള്ള രാജ്യത്ത് ഇത്തരത്തിൽ ഒരു മതത്തിന്റെ അതിപരിപാവനമായ ദിനങ്ങളിലേക്ക് കടന്നുകയറുന്നത് ന്യൂനപക്ഷ അവകാശങ്ങളുടെമേലുള്ള ലംഘനമാണ് എന്ന് യോഗം അഭിപ്രായപ്പെട്ടു.
യോഗത്തിൽ, ഫൊറോന ഡയറക്ടർ ഫാ. ജോസഫ് മാരോട്ടിക്കൽ, ജോ. ഡയറക്ടർ സി. ടീന ഇറാൻകേറിൽ, ജനറൽ സെക്രട്ടറി അഡോൺ സണ്ണി, വൈസ് പ്രസിഡന്റുമാരായ ജോബിൻസ് ബേബി, ഏയ്ഡൽ അന്ന ജിൽസ്
സെക്രട്ടറിമാരായ എബിൻ ബേബി, ഏയ്ഞ്ചൽ മരിയ സുനിൽ, ട്രഷറര്‍ ജോയേൽ സിജു, രൂപത കൗൺസിലർ അമന്റാ സുനിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഹെലന സജി, ആഷിക്ക് സൈമൺ, എമിൽ വിനോദ് എന്നിവർ പ്രസംഗിച്ചു.















