spot_img

ഭരണങ്ങാനം പാമ്പൂരാംപാറയുടെ സ്വന്തം പുത്രിയായി സി.പി.ഐ. മെമ്പർ അനുമോൾ മാത്യു

spot_img

Date:

പാലാ: “അവരൊക്കെ ജയിച്ചാൽ അവരെ കാണാൻ 150 രൂപാ ഓട്ടോ കൂലി മുടക്കി പോകേണ്ടി വരും. നമ്മുടെ നാട്ടിലുള്ളവരെയല്ലേ വിജയിപ്പിക്കേണ്ടത്?” – ഭരണങ്ങാനം പഞ്ചായത്തിലെ പാമ്പൂരാംപാറ വാർഡിൽ മത്സരിക്കാൻ എത്തിയപ്പോൾ സി.പി.ഐ. മെമ്പർ അനുമോൾ മാത്യുവിന് നേരിടേണ്ടി വന്ന ആദ്യ വെല്ലുവിളിയായിരുന്നു ഈ ‘മണ്ണിന്റെ മക്കൾ’ വാദം. ഭരണങ്ങാനം പഞ്ചായത്തിലെ രണ്ടാം വാർഡായ ഉള്ളനാട്ടിൽ നിന്നും ആറ് കിലോ മീറ്റർ ദൂരം താണ്ടി പാമ്പൂരാംപാറയിൽ മത്സരിക്കാനെത്തിയപ്പോൾ എതിരാളികൾ ഇത് ശക്തമായ പ്രചാരണായുധമാക്കി.

എന്നാൽ, തന്റെ ജനകീയ പ്രവർത്തനങ്ങളിലൂടെ ആറ് കിലോ മീറ്റർ ദൂരത്തെ വെറും ‘ആറ് സെക്കൻഡ്’ പോലെ അപ്രസക്തമാക്കാൻ അനുമോൾക്ക് കഴിഞ്ഞു. ദുഃഖവെള്ളിയാഴ്ച കുരിശിന്റെ വഴി നടക്കുന്ന പാമ്പൂരാംപാറ പള്ളിയും, ഉള്ളനാട് ക്ഷേത്രവും, കന്യാസ്ത്രീ മഠങ്ങളും ഇഴചേർന്നു കിടക്കുന്ന ഈ വാർഡിൽ, പ്രവർത്തനം കൊണ്ട് അവർ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രിയങ്കരിയായി.

വികസനത്തിൽ രാഷ്ട്രീയം ഇല്ല:

സി.പി.ഐ. പാലാ മണ്ഡലം എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും മഹിളാ സംഘം ജില്ലാ നേതൃത്വത്തിലുമുള്ള അനുമോൾ മാത്യു ഇപ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും മെമ്പറായി കഴിഞ്ഞു. വികസനത്തിൽ രാഷ്ട്രീയമില്ല എന്ന ഉറച്ച നിലപാടാണ് ഈ ജനപ്രതിനിധിയുടെ മുഖമുദ്ര.

പ്രധാന വികസന നേട്ടങ്ങൾ:

  • കുടിവെള്ള പദ്ധതി: കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്ത് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 60,000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഇതിനായി മറത്തിപ്പറമ്പിൽ കുടുംബത്തിലെ ആറ് വനിതകൾ നാല് സെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകിയത് ജനകീയ പങ്കാളിത്തത്തിന് ഉത്തമ ഉദാഹരണമായി. പഴയ കുടിവെള്ള പൈപ്പുകൾ മാറ്റി രണ്ടര ഇഞ്ച് പൈപ്പാക്കുന്നതിനായി പഞ്ചായത്തിൽ നിന്നും നാല് ലക്ഷം രൂപയും അവർ അനുവദിച്ചു.
  • റോഡുകൾ: നാല് പുതിയ റോഡുകൾ വെട്ടിയത് വഴി നിരവധി കുടുംബങ്ങൾക്ക് യാത്രാസൗകര്യം വർധിച്ചു.
  • ഭവന നിർമ്മാണം: ലൈഫ് പദ്ധതിയിൽ പെടുത്തി വാർഡിലെ അർഹരായ ഏറ്റവും കൂടുതൽ പേർക്ക് ഭവനം ഉറപ്പാക്കാൻ സാധിച്ചു.
  • അങ്കണവാടി: വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടിക്ക് സ്ഥലം വാങ്ങി കെട്ടിടം നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ചത് അഭിമാന നേട്ടമായി.
  • ആരോഗ്യം: രണ്ട് യോഗാ സെന്ററുകൾ ആരംഭിച്ചത് ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമായി.
  • സാമൂഹ്യ സഹായം: വിവിധ പ്രദേശങ്ങളിലെ സുമനസ്സുകളെ കണ്ടെത്തി സ്പോൺസർ ചെയ്യിപ്പിച്ച് 50-ഓളം കസേരകളും മേശയും പടുതയും വാങ്ങി സാധാരണക്കാർക്ക് വാടകയില്ലാതെ ലഭ്യമാക്കി. ഇത് മരണം, ജനനം, പ്രാർത്ഥനാ കൂട്ടായ്മ തുടങ്ങിയ അവസരങ്ങളിലെ സാമ്പത്തിക ബാധ്യത ലഘൂകരിച്ചു.

പാമ്പൂരാംപാറയുടെ ‘ദത്തുപുത്രി’ എന്നതിലുപരി സ്വന്തം പുത്രിയായി മാറിക്കഴിഞ്ഞ അനുമോൾ മാത്യുവിന്റെ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരുടെയും പഞ്ചായത്തിന്റെയും മികച്ച സഹകരണവും ലഭിക്കുന്നുണ്ട്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

പാലാ: “അവരൊക്കെ ജയിച്ചാൽ അവരെ കാണാൻ 150 രൂപാ ഓട്ടോ കൂലി മുടക്കി പോകേണ്ടി വരും. നമ്മുടെ നാട്ടിലുള്ളവരെയല്ലേ വിജയിപ്പിക്കേണ്ടത്?” – ഭരണങ്ങാനം പഞ്ചായത്തിലെ പാമ്പൂരാംപാറ വാർഡിൽ മത്സരിക്കാൻ എത്തിയപ്പോൾ സി.പി.ഐ. മെമ്പർ അനുമോൾ മാത്യുവിന് നേരിടേണ്ടി വന്ന ആദ്യ വെല്ലുവിളിയായിരുന്നു ഈ ‘മണ്ണിന്റെ മക്കൾ’ വാദം. ഭരണങ്ങാനം പഞ്ചായത്തിലെ രണ്ടാം വാർഡായ ഉള്ളനാട്ടിൽ നിന്നും ആറ് കിലോ മീറ്റർ ദൂരം താണ്ടി പാമ്പൂരാംപാറയിൽ മത്സരിക്കാനെത്തിയപ്പോൾ എതിരാളികൾ ഇത് ശക്തമായ പ്രചാരണായുധമാക്കി.

എന്നാൽ, തന്റെ ജനകീയ പ്രവർത്തനങ്ങളിലൂടെ ആറ് കിലോ മീറ്റർ ദൂരത്തെ വെറും ‘ആറ് സെക്കൻഡ്’ പോലെ അപ്രസക്തമാക്കാൻ അനുമോൾക്ക് കഴിഞ്ഞു. ദുഃഖവെള്ളിയാഴ്ച കുരിശിന്റെ വഴി നടക്കുന്ന പാമ്പൂരാംപാറ പള്ളിയും, ഉള്ളനാട് ക്ഷേത്രവും, കന്യാസ്ത്രീ മഠങ്ങളും ഇഴചേർന്നു കിടക്കുന്ന ഈ വാർഡിൽ, പ്രവർത്തനം കൊണ്ട് അവർ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രിയങ്കരിയായി.

വികസനത്തിൽ രാഷ്ട്രീയം ഇല്ല:

സി.പി.ഐ. പാലാ മണ്ഡലം എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും മഹിളാ സംഘം ജില്ലാ നേതൃത്വത്തിലുമുള്ള അനുമോൾ മാത്യു ഇപ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും മെമ്പറായി കഴിഞ്ഞു. വികസനത്തിൽ രാഷ്ട്രീയമില്ല എന്ന ഉറച്ച നിലപാടാണ് ഈ ജനപ്രതിനിധിയുടെ മുഖമുദ്ര.

പ്രധാന വികസന നേട്ടങ്ങൾ:

  • കുടിവെള്ള പദ്ധതി: കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്ത് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 60,000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഇതിനായി മറത്തിപ്പറമ്പിൽ കുടുംബത്തിലെ ആറ് വനിതകൾ നാല് സെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകിയത് ജനകീയ പങ്കാളിത്തത്തിന് ഉത്തമ ഉദാഹരണമായി. പഴയ കുടിവെള്ള പൈപ്പുകൾ മാറ്റി രണ്ടര ഇഞ്ച് പൈപ്പാക്കുന്നതിനായി പഞ്ചായത്തിൽ നിന്നും നാല് ലക്ഷം രൂപയും അവർ അനുവദിച്ചു.
  • റോഡുകൾ: നാല് പുതിയ റോഡുകൾ വെട്ടിയത് വഴി നിരവധി കുടുംബങ്ങൾക്ക് യാത്രാസൗകര്യം വർധിച്ചു.
  • ഭവന നിർമ്മാണം: ലൈഫ് പദ്ധതിയിൽ പെടുത്തി വാർഡിലെ അർഹരായ ഏറ്റവും കൂടുതൽ പേർക്ക് ഭവനം ഉറപ്പാക്കാൻ സാധിച്ചു.
  • അങ്കണവാടി: വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടിക്ക് സ്ഥലം വാങ്ങി കെട്ടിടം നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ചത് അഭിമാന നേട്ടമായി.
  • ആരോഗ്യം: രണ്ട് യോഗാ സെന്ററുകൾ ആരംഭിച്ചത് ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമായി.
  • സാമൂഹ്യ സഹായം: വിവിധ പ്രദേശങ്ങളിലെ സുമനസ്സുകളെ കണ്ടെത്തി സ്പോൺസർ ചെയ്യിപ്പിച്ച് 50-ഓളം കസേരകളും മേശയും പടുതയും വാങ്ങി സാധാരണക്കാർക്ക് വാടകയില്ലാതെ ലഭ്യമാക്കി. ഇത് മരണം, ജനനം, പ്രാർത്ഥനാ കൂട്ടായ്മ തുടങ്ങിയ അവസരങ്ങളിലെ സാമ്പത്തിക ബാധ്യത ലഘൂകരിച്ചു.

പാമ്പൂരാംപാറയുടെ ‘ദത്തുപുത്രി’ എന്നതിലുപരി സ്വന്തം പുത്രിയായി മാറിക്കഴിഞ്ഞ അനുമോൾ മാത്യുവിന്റെ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരുടെയും പഞ്ചായത്തിന്റെയും മികച്ച സഹകരണവും ലഭിക്കുന്നുണ്ട്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related