spot_img

പ്രഭാത വാർത്തകൾ 2025 ഒക്‌ടോബർ 08

spot_img

Date:

വാർത്തകൾ

🗞️👉 ഗാന്ധിജയന്തി വാരാഘോഷം; സെമിനാര്‍ സംഘടിപ്പിച്ചു

കോട്ടയം: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും കാരാപ്പുഴ ഭാരതീവിലാസം ഗ്രന്ഥശാലയും സംയുക്തമായി ഗാന്ധിയന്‍ ചിന്തകളുടെ കാലികപ്രസക്തി എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഗ്രന്ഥശാലാ ഹാളില്‍ ബി. ആനന്ദക്കുട്ടന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്‍റ് പി.കെ. വേണു അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ നിര്‍വാഹക സമിതി അംഗം കെ.ആര്‍. ചന്ദ്രമോഹന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, ഗ്രന്ഥശാല സെക്രട്ടറി വിജികുമാര്‍, ഗ്രന്ഥശാലാ ഭരണ സമിതി അംഗം എം. മനോഹരൻ എന്നിവർ പ്രസംഗിച്ചു.

🗞️👉 അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരം: തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. നവംബര്‍ മാസം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സ്റ്റേഡിയം ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തുന്നതിനുള്ള അറ്റകുറ്റ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. കര്‍ശന സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കും. ഫാന്‍ മീറ്റ് നടത്താനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തു. പാര്‍ക്കിങ്ങ്, ആരോഗ്യ സംവിധാനങ്ങള്‍, ശുദ്ധജല വിതരണം, വൈദ്യതി വിതരണം, മാലിന്യ സംസ്ക്കരണം തുടങ്ങിയ ക്രമീകരണം ഏര്‍പ്പാടാക്കും. വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവര്‍ത്തനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു ഐ എ എസ് ഓഫീസറെ നിയമിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കും. ജില്ലാതലത്തില്‍ ജില്ലാ കളക്ടര്‍ക്കാരിയിരിക്കും ഏകോപന ചുമതല.

🗞️👉 പാലാ അൽഫോൻസാ കോളേജിൽ ദേശീയ സെമിനാറും പുസ്തക പ്രകാശനവും

പാലാ : പാലാ അൽഫോൻസാ കോളേജിൽ പി ജി ആൻഡ് റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് സുവോളജിയുടെ ആഭിമുഖ്യത്തിൽ രണ്ട് ദിവസത്തെ ദേശീയ സെമിനാറിന് തുടക്കമായി പാലാ രൂപത മുഖ്യ വികാരി ജനറൽ മോൺ. ഡോ. ജോസഫ് തടത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഭൂമി എല്ലാ ജീവജാലങ്ങളുടെയും പൊതു ഭവനമാണെന്നും ഒരു നല്ല നാളെക്കായി പ്രകൃതി സംരക്ഷണം, കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മോൺ. ജോസഫ് തടത്തിൽ അധ്യക്ഷ പ്രസംഗത്തിൽ ഓർമിപ്പിച്ചു. ഭാരതീയര്‍ യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് സുവോളജിയിലെ പ്രൊഫസർ ഡോ. മഥൻ രമേശ് തിരിതെളിച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചു.

🗞️👉 സേവനങ്ങള്‍ക്കായി തദേശ സ്ഥാപനങ്ങള്‍ കയറിയിറങ്ങുന്നത് പഴങ്കഥ – മന്ത്രി എം.ബി. രാജേഷ്

കടുത്തുരുത്തി: തദേശസ്ഥാപന സേവനങ്ങള്‍ ഇപ്പോള്‍ ജനങ്ങളുടെ വിരല്‍ത്തുമ്പിലെന്ന് മന്ത്രി എം.ബി. രാജേഷ്. തദേശ സ്ഥാപനങ്ങള്‍ കയറിയിറങ്ങി ജനങ്ങളുടെ ചെരുപ്പ് തേയുന്നത് പഴങ്കഥയായി മാറിയയെന്നും മന്ത്രി പറഞ്ഞു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കെ-സ്മാര്‍ട്ടിലുടെ തദേശ സേവനങ്ങള്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ സാധ്യമാക്കാന്‍ കഴിഞ്ഞു. സംസ്ഥാനത്ത് ഇതുവരെ രണ്ട് ലക്ഷം പേര്‍ക്കാണ് കെട്ടിട നിര്‍മാണ പെര്‍മിറ്റ് നല്‍കിയിരിക്കുന്നതെന്നു പറഞ്ഞ മന്ത്രി, ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മാലിന്യ കൂമ്പാരമില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും പറഞ്ഞു.

🗞️👉 ജില്ലയിൽ ഡിജിറ്റൽ സർവേ ആദ്യം പൂര്‍ത്തിയാക്കി ഉദയനാപുരം വില്ലേജ്

കോട്ടയം: ഡിജിറ്റൽ സർവേ പൂർത്തീകരിച്ച ജില്ലയിലെ ആദ്യ വില്ലേജെന്ന ഖ്യാതി വൈക്കം താലൂക്കിലെ ഉദയനാപുരത്തിന്. ഭൂവുടമകൾക്ക് കൃത്യമായ ഭൂരേഖകൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടു സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഡിജിറ്റൽ സർവേ നടപടികൾ പൂർത്തിയാക്കിയ സംസ്ഥാനത്തെ മൂന്നാമത്തെ വില്ലേജും ഉദയനാപുരമാണ്. 2023 ഫെബ്രുവരിയിലാണ് ഉദയനാപുരത്ത് സർവേ തുടങ്ങിയത്. ചങ്ങനാശേരി താലൂക്കിലെ തോട്ടയ്ക്കാട്, പായിപ്പാട് വില്ലേജുകളിൽ അടുത്ത മാസത്തോടെ സർവേ പൂർത്തിയാക്കി പുതിയ ഭൂമിരേഖകൾ റവന്യൂവകുപ്പിനു കൈമാറും.

🗞️👉 ലൈഫ് പദ്ധതിയില്‍ അഞ്ചേകാല്‍ ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കും -മന്ത്രി എം.ബി. രാജേഷ്

മന്ത്രി എം.ബി. രാജേഷ്. കല്ലറ പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 103 വീടുകളുടെ താക്കോല്‍ സമര്‍പണം നടത്തുകയായിരുന്നു അദേഹം. നാല് ലക്ഷത്തി അറുപത്തിയേഴായിരം വീടുകള്‍ ഇതിനോടകം പൂര്‍ത്തിയാക്കി കഴിഞ്ഞു. 18,885.58 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഇതില്‍ 17,000 കോടിയും കേരളം സ്വന്തമായി കണ്ടെത്തിയതാണ്. ചേരിയില്‍ കഴിഞ്ഞിരുന്ന 394 കുടുംബങ്ങളെയാണ് ഫോര്‍ട്ട് കൊച്ചിയില്‍ പണിത 13 നില ഫ്‌ളാറ്റില്‍ പുനരധിവസിപ്പിച്ചത്.

🗞️👉 ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ എല്ലാ മരുന്നുകളും സംസ്ഥാനത്ത് നിരോധിച്ചു

ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ എല്ലാ മരുന്നുകളും നിരോധിച്ചു. മരുന്നുകളുടെ വിതരണം കേരളത്തില്‍ നിര്‍ത്തിവയ്പ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചത് പിന്നാലെയാണ് നിരോധനം.

🗞️👉 മാതൃകയായി കല്ലറയിലെ ഹരിതസേന: മാലിന്യം ശേഖരിക്കുന്നതിനിടെ ലഭിച്ച പണവും പേഴ്സും സത്യസന്ധതയോടെ ഉടമയ്ക്ക് കൈമാറി

കടുത്തുരുത്തി: വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ നടക്കുന്നതിനിടെ വഴിയില്‍ കിടന്നു കിട്ടിയ പേഴ്‌സും പണവും ഉടമയ്ക്കു മടക്കി നല്‍കി ഹരിതകര്‍മ സേനാംഗങ്ങളുടെ പത്തരമാറ്റ് സത്യസന്ധത. കല്ലറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ഹരിതകര്‍മ സേനാംഗങ്ങളായ അംബിക വിജയനും വിജി ബാബുവുമാണ് സത്യസന്ധതയിലൂടെ ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയത്. വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി പോകുന്നതിനിടെയാണ് വഴിയില്‍ കിടന്നു ഇവര്‍ക്ക് പേഴ്‌സും 7,620 രൂപയും ലഭിച്ചത്.

🗞️👉 സ്‌നേഹവീട്: മാതൃകയായി കടുത്തുരുത്തി താഴത്തുപള്ളിയിലെ കുട്ടികൾ

കടുത്തുരുത്തി: ആക്രി പെറുക്കി സഹപാഠിക്കു വീടൊരുക്കി സണ്‍ഡേ സ്‌കൂളിലെയും ചെറുപുഷ്പ മിഷന്‍ ലീഗിലെയും കുട്ടികള്‍. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ കുട്ടികളാണ് ആര്‍ക്കും മാതൃകയാക്കാവുന്ന പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. ഹോം പാലാ പദ്ധതിയുടെ ഭാഗമായി പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടുനുബന്ധിച്ചു താഴത്തുപള്ളിയില്‍ പൂര്‍ത്തിയാക്കുന്ന 11 -ാമത്തെ ഭവനമാണിത്. ഭവനത്തിന്റെ വെഞ്ചരിപ്പ് വ്യാഴാഴ്ച്ച (ഒമ്പതിന്) വൈകൂന്നേരം നാലിന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കുമെന്ന് ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ അറിയിച്ചു.

🗞️👉 ട്രെയിനില്‍ കുഴഞ്ഞുവീണു; ആംബുലന്‍സ് സഹായം കിട്ടാതെ യുവാവ് മരിച്ചു

തൃശ്ശൂരില്‍ ആംബുലന്‍സ് കിട്ടത്താതിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയ യുവാവ് പ്ലാറ്റ്‌ഫോമില്‍ കിടന്ന് മരിച്ചു. ട്രെയിന്‍ യാത്രക്കിടെ കുഴഞ്ഞുവീണ യുവാവിനെ ആംബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് അരമണിക്കൂറാണ് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കിടത്തിയത്. ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്താണ് മരിച്ചത്. മുംബൈ – എറണാകുളം ഓഖ എക്‌സ്പ്രസില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.ട്രെയിനില്‍ തൃശ്ശൂരിലേക്ക് വരുന്നതിനിടയിലാണ് ശ്രീജിത്തിന് ദേഹാസ്ഥാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്യുന്നത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

വാർത്തകൾ

🗞️👉 ഗാന്ധിജയന്തി വാരാഘോഷം; സെമിനാര്‍ സംഘടിപ്പിച്ചു

കോട്ടയം: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും കാരാപ്പുഴ ഭാരതീവിലാസം ഗ്രന്ഥശാലയും സംയുക്തമായി ഗാന്ധിയന്‍ ചിന്തകളുടെ കാലികപ്രസക്തി എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഗ്രന്ഥശാലാ ഹാളില്‍ ബി. ആനന്ദക്കുട്ടന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്‍റ് പി.കെ. വേണു അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ നിര്‍വാഹക സമിതി അംഗം കെ.ആര്‍. ചന്ദ്രമോഹന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, ഗ്രന്ഥശാല സെക്രട്ടറി വിജികുമാര്‍, ഗ്രന്ഥശാലാ ഭരണ സമിതി അംഗം എം. മനോഹരൻ എന്നിവർ പ്രസംഗിച്ചു.

🗞️👉 അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരം: തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. നവംബര്‍ മാസം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സ്റ്റേഡിയം ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തുന്നതിനുള്ള അറ്റകുറ്റ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. കര്‍ശന സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കും. ഫാന്‍ മീറ്റ് നടത്താനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തു. പാര്‍ക്കിങ്ങ്, ആരോഗ്യ സംവിധാനങ്ങള്‍, ശുദ്ധജല വിതരണം, വൈദ്യതി വിതരണം, മാലിന്യ സംസ്ക്കരണം തുടങ്ങിയ ക്രമീകരണം ഏര്‍പ്പാടാക്കും. വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവര്‍ത്തനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു ഐ എ എസ് ഓഫീസറെ നിയമിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കും. ജില്ലാതലത്തില്‍ ജില്ലാ കളക്ടര്‍ക്കാരിയിരിക്കും ഏകോപന ചുമതല.

🗞️👉 പാലാ അൽഫോൻസാ കോളേജിൽ ദേശീയ സെമിനാറും പുസ്തക പ്രകാശനവും

പാലാ : പാലാ അൽഫോൻസാ കോളേജിൽ പി ജി ആൻഡ് റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് സുവോളജിയുടെ ആഭിമുഖ്യത്തിൽ രണ്ട് ദിവസത്തെ ദേശീയ സെമിനാറിന് തുടക്കമായി പാലാ രൂപത മുഖ്യ വികാരി ജനറൽ മോൺ. ഡോ. ജോസഫ് തടത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഭൂമി എല്ലാ ജീവജാലങ്ങളുടെയും പൊതു ഭവനമാണെന്നും ഒരു നല്ല നാളെക്കായി പ്രകൃതി സംരക്ഷണം, കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മോൺ. ജോസഫ് തടത്തിൽ അധ്യക്ഷ പ്രസംഗത്തിൽ ഓർമിപ്പിച്ചു. ഭാരതീയര്‍ യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് സുവോളജിയിലെ പ്രൊഫസർ ഡോ. മഥൻ രമേശ് തിരിതെളിച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചു.

🗞️👉 സേവനങ്ങള്‍ക്കായി തദേശ സ്ഥാപനങ്ങള്‍ കയറിയിറങ്ങുന്നത് പഴങ്കഥ – മന്ത്രി എം.ബി. രാജേഷ്

കടുത്തുരുത്തി: തദേശസ്ഥാപന സേവനങ്ങള്‍ ഇപ്പോള്‍ ജനങ്ങളുടെ വിരല്‍ത്തുമ്പിലെന്ന് മന്ത്രി എം.ബി. രാജേഷ്. തദേശ സ്ഥാപനങ്ങള്‍ കയറിയിറങ്ങി ജനങ്ങളുടെ ചെരുപ്പ് തേയുന്നത് പഴങ്കഥയായി മാറിയയെന്നും മന്ത്രി പറഞ്ഞു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കെ-സ്മാര്‍ട്ടിലുടെ തദേശ സേവനങ്ങള്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ സാധ്യമാക്കാന്‍ കഴിഞ്ഞു. സംസ്ഥാനത്ത് ഇതുവരെ രണ്ട് ലക്ഷം പേര്‍ക്കാണ് കെട്ടിട നിര്‍മാണ പെര്‍മിറ്റ് നല്‍കിയിരിക്കുന്നതെന്നു പറഞ്ഞ മന്ത്രി, ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മാലിന്യ കൂമ്പാരമില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും പറഞ്ഞു.

🗞️👉 ജില്ലയിൽ ഡിജിറ്റൽ സർവേ ആദ്യം പൂര്‍ത്തിയാക്കി ഉദയനാപുരം വില്ലേജ്

കോട്ടയം: ഡിജിറ്റൽ സർവേ പൂർത്തീകരിച്ച ജില്ലയിലെ ആദ്യ വില്ലേജെന്ന ഖ്യാതി വൈക്കം താലൂക്കിലെ ഉദയനാപുരത്തിന്. ഭൂവുടമകൾക്ക് കൃത്യമായ ഭൂരേഖകൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടു സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഡിജിറ്റൽ സർവേ നടപടികൾ പൂർത്തിയാക്കിയ സംസ്ഥാനത്തെ മൂന്നാമത്തെ വില്ലേജും ഉദയനാപുരമാണ്. 2023 ഫെബ്രുവരിയിലാണ് ഉദയനാപുരത്ത് സർവേ തുടങ്ങിയത്. ചങ്ങനാശേരി താലൂക്കിലെ തോട്ടയ്ക്കാട്, പായിപ്പാട് വില്ലേജുകളിൽ അടുത്ത മാസത്തോടെ സർവേ പൂർത്തിയാക്കി പുതിയ ഭൂമിരേഖകൾ റവന്യൂവകുപ്പിനു കൈമാറും.

🗞️👉 ലൈഫ് പദ്ധതിയില്‍ അഞ്ചേകാല്‍ ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കും -മന്ത്രി എം.ബി. രാജേഷ്

മന്ത്രി എം.ബി. രാജേഷ്. കല്ലറ പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 103 വീടുകളുടെ താക്കോല്‍ സമര്‍പണം നടത്തുകയായിരുന്നു അദേഹം. നാല് ലക്ഷത്തി അറുപത്തിയേഴായിരം വീടുകള്‍ ഇതിനോടകം പൂര്‍ത്തിയാക്കി കഴിഞ്ഞു. 18,885.58 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഇതില്‍ 17,000 കോടിയും കേരളം സ്വന്തമായി കണ്ടെത്തിയതാണ്. ചേരിയില്‍ കഴിഞ്ഞിരുന്ന 394 കുടുംബങ്ങളെയാണ് ഫോര്‍ട്ട് കൊച്ചിയില്‍ പണിത 13 നില ഫ്‌ളാറ്റില്‍ പുനരധിവസിപ്പിച്ചത്.

🗞️👉 ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ എല്ലാ മരുന്നുകളും സംസ്ഥാനത്ത് നിരോധിച്ചു

ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ എല്ലാ മരുന്നുകളും നിരോധിച്ചു. മരുന്നുകളുടെ വിതരണം കേരളത്തില്‍ നിര്‍ത്തിവയ്പ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചത് പിന്നാലെയാണ് നിരോധനം.

🗞️👉 മാതൃകയായി കല്ലറയിലെ ഹരിതസേന: മാലിന്യം ശേഖരിക്കുന്നതിനിടെ ലഭിച്ച പണവും പേഴ്സും സത്യസന്ധതയോടെ ഉടമയ്ക്ക് കൈമാറി

കടുത്തുരുത്തി: വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ നടക്കുന്നതിനിടെ വഴിയില്‍ കിടന്നു കിട്ടിയ പേഴ്‌സും പണവും ഉടമയ്ക്കു മടക്കി നല്‍കി ഹരിതകര്‍മ സേനാംഗങ്ങളുടെ പത്തരമാറ്റ് സത്യസന്ധത. കല്ലറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ഹരിതകര്‍മ സേനാംഗങ്ങളായ അംബിക വിജയനും വിജി ബാബുവുമാണ് സത്യസന്ധതയിലൂടെ ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയത്. വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി പോകുന്നതിനിടെയാണ് വഴിയില്‍ കിടന്നു ഇവര്‍ക്ക് പേഴ്‌സും 7,620 രൂപയും ലഭിച്ചത്.

🗞️👉 സ്‌നേഹവീട്: മാതൃകയായി കടുത്തുരുത്തി താഴത്തുപള്ളിയിലെ കുട്ടികൾ

കടുത്തുരുത്തി: ആക്രി പെറുക്കി സഹപാഠിക്കു വീടൊരുക്കി സണ്‍ഡേ സ്‌കൂളിലെയും ചെറുപുഷ്പ മിഷന്‍ ലീഗിലെയും കുട്ടികള്‍. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ കുട്ടികളാണ് ആര്‍ക്കും മാതൃകയാക്കാവുന്ന പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. ഹോം പാലാ പദ്ധതിയുടെ ഭാഗമായി പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടുനുബന്ധിച്ചു താഴത്തുപള്ളിയില്‍ പൂര്‍ത്തിയാക്കുന്ന 11 -ാമത്തെ ഭവനമാണിത്. ഭവനത്തിന്റെ വെഞ്ചരിപ്പ് വ്യാഴാഴ്ച്ച (ഒമ്പതിന്) വൈകൂന്നേരം നാലിന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കുമെന്ന് ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ അറിയിച്ചു.

🗞️👉 ട്രെയിനില്‍ കുഴഞ്ഞുവീണു; ആംബുലന്‍സ് സഹായം കിട്ടാതെ യുവാവ് മരിച്ചു

തൃശ്ശൂരില്‍ ആംബുലന്‍സ് കിട്ടത്താതിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയ യുവാവ് പ്ലാറ്റ്‌ഫോമില്‍ കിടന്ന് മരിച്ചു. ട്രെയിന്‍ യാത്രക്കിടെ കുഴഞ്ഞുവീണ യുവാവിനെ ആംബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് അരമണിക്കൂറാണ് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കിടത്തിയത്. ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്താണ് മരിച്ചത്. മുംബൈ – എറണാകുളം ഓഖ എക്‌സ്പ്രസില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.ട്രെയിനില്‍ തൃശ്ശൂരിലേക്ക് വരുന്നതിനിടയിലാണ് ശ്രീജിത്തിന് ദേഹാസ്ഥാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്യുന്നത്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related