കാൻസർ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട്, പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പുതിയ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ പ്രവർത്തനമാരംഭിച്ചു. മാർ സ്ലീവാ മെഡിസിറ്റിയുടെ ആറാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ സംരംഭം യാഥാർത്ഥ്യമായത്. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സെന്ററിന്റെ വെഞ്ചരിപ്പ് കർമ്മം നിർവഹിച്ചു.
അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ
തിരുവനന്തപുരം ആർ.സി.സിയിൽ ലഭ്യമാകുന്നതുപോലുള്ള ഏറ്റവും പുതിയ ചികിത്സാ സൗകര്യങ്ങൾ മാർ സ്ലീവാ കാൻസർ സെന്ററിൽ ഉണ്ടാകുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ആരോഗ്യരംഗത്ത് മാർ സ്ലീവാ മെഡിസിറ്റി നൽകുന്ന സംഭാവനകൾ വലുതാണെന്ന് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ അഭിപ്രായപ്പെട്ടു. മന്ത്രിമാരായ വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ എന്നിവർ ചേർന്നാണ് പുതിയ സെന്റർ നാടിന് സമർപ്പിച്ചത്.
വിവിധ മേഖലകളിലെ പ്രമുഖരായ എം.പി.മാരായ ഫ്രാൻസിസ് ജോർജ്, ജോണി സി. കാപ്പൻ, എം.എൽ.എമാരായ മാത്യു തെക്കേൽ, മോൻസ് ജോസഫ് തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
[12:37 pm, 15/9/2025] ..: പുതിയ കാൻസർ സെന്ററിന് മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ പേര്
https://pala.vision/new-cancer-center-named-after-mar-joseph-pallikapparampil/













