വിഎസ് അച്യുതാനന്ദൻ അതുല്യനായ കമ്മ്യൂണിസ്റ്റ് പോരാളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഎസ് എന്ന രണ്ടക്ഷരം കേരളീയ സമൂഹത്തിൽ പോരാട്ടത്തിന്റെ പ്രതീകമായി നിന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ അടയാളമാണ്. ദീർഘമായ ചരിത്രമാണ് അദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടിക്കാലം മുതൽ ആരംഭിച്ച സംഘടനാ
പ്രവർത്തനം അവസാന നിമിഷം വരെ ഊർജസ്വലതയോടെ ഒരു പോരാളിയുടെ നിശ്ചയദാർഢ്യത്തോടെ മുന്നോട്ടു കൊണ്ടുപോയ കമ്മ്യൂണിസ്റ്റ് നേതാവ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന നേതാക്കളിൽ ഒരാളായ അദേഹം മാറിയിരുന്നു. നാഷണൽ കൗൺസിലിൽ നിന്ന് ഇറങ്ങിവന്ന അവസാനത്തെ ആളാണ് ഇന്ന് വിട പറഞ്ഞിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ
കേരളത്തിന്റെ വളർച്ചയ്ക്ക് അതുല്യമായ സംഭാവനകൾ നൽകിയ നേതൃനിരയിലാണ് വിഎസിന്റെ സ്ഥാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.













