വിഴിഞ്ഞം തുറമുഖത്തെ ഓഹരി കൈമാറ്റത്തിനെതിരെ പ്രതിപക്ഷം. ഓഹരകൈമാറ്റത്തിലൂടെ ഒറ്റ കമ്പനിയിലേക്ക് എല്ലാം കേന്ദ്രീകരിക്കപ്പെടുമെന്നും വികസന സാധ്യതകൾ ഇല്ലാതാക്കുമെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. അതീവ സുരക്ഷാ മേഖലയാണ് വിഴിഞ്ഞം.
പഹൽഗാം അടക്കമുള്ള അക്രമങ്ങൾ നടന്നപ്പോൾ അതീവ സുരക്ഷ സ്ഥലങ്ങളുമായിട്ടാണ് കേന്ദ്രസർക്കാർ കണ്ടതെന്ന് പിണറായി വിജയൻ പറഞ്ഞു. മറ്റു കമ്പനികളുടെ കപ്പലുകൾ എത്തുമ്പോൾ തടസ്സം ഉണ്ടാകുമെന്ന് പിണറായി വിജയൻ പറഞ്ഞു. മത്സര സാധ്യത ചുരുങ്ങുമെന്നും
പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ വരുമാനം കുറയില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞു. അതേസമയം ഓഹരി കൈമാറ്റം സംബന്ധിച്ച് അദാനി സർക്കാരുമായി ഒരു കത്തിടപാടും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ മറുപടി നൽകി. പത്ര വാർത്തയിലൂടെയാണ് സർക്കാർ വിവരം അറിയുന്നതെന്നും അദേഹം പറഞ്ഞു.















