മതമേലധ്യക്ഷന്മാരെ മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ച് പൊതുരംഗത്തുള്ളവർ വിമർശിക്കുന്നത് വലിയ തെറ്റാണെന്ന് പ്രസ്താവന. ഇത്തരം നീക്കങ്ങൾ വിശ്വാസികളുടെ വികാരങ്ങളെ മാനിക്കാത്തതാണ്. എല്ലാകാലത്തും വൈദികർ ന്യൂട്രൽ ആയിരിക്കണം എന്ന വാദം നമ്മുടെ ഐഡന്റിറ്റി നഷ്ടപ്പെടുത്താനേ സഹായിക്കൂ.
ഭീഷണിയുടെ സ്വരം തിരിച്ചറിയാൻ സഭയ്ക്കറിയാം. സത്യം സധൈര്യം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത് തുടരും. രാജ്യത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കുന്ന സഭയെയും സത്യം മാത്രം പറയുന്ന ദീപിക പോലുള്ള മാധ്യമങ്ങളെയും ആക്ഷേപിക്കുന്ന രീതി അവസാനിപ്പിക്കേണ്ടതാണ്. ദൈവഭക്തിയിലും സഭാസ്നേഹത്തിലും അധിഷ്ഠിതമായ ഒരു സമൂഹത്തെ തകർക്കാൻ ഇത്തരം നീക്കങ്ങൾക്കാവില്ല.
















