പാർട്ടി മാറി സ്ഥാനാർത്ഥിയായതിന് ആശാ പ്രവർത്തകയെ സിപിഐഎം പുറത്താക്കി. കോട്ടയം കുറവിലങ്ങാട്ടെ ആശാ പ്രവർത്തക സിന്ധു രവീന്ദ്രനെയാണ് പാർട്ടി പുറത്താക്കിയത്.
സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഇവർ യുഡിഎഫ് സ്ഥാനാർത്ഥിയാകുകയായിരുന്നു. തിരുവനന്തപുരത്ത് നടന്ന ആശാ സമരത്തിൽ സജീവമായി പങ്കെടുത്തു.
സന്ധ്യയുടെ ഭർത്താവും ബ്രാഞ്ച് സെക്രട്ടറിയുമായ രവീന്ദ്രനെയും പുറത്താക്കി. ഇരുവരെയും പുറത്താക്കിയെന്ന് പറഞ്ഞ് വീടിൻ്റെ പരിസരത്ത് പോസ്റ്ററുകൾ ഒട്ടിച്ചു.














