2025ലെ കേരള വനഭേദഗതി ബില്ലും വന്യജീവി സംരക്ഷണ ഭേദഗതി ബില്ലും നിയമസഭയിൽ അവതരിപ്പിച്ചു. വനം മന്ത്രി എ കെ ശശീന്ദ്രനാണ് ബില്ല് അവതരിപ്പിച്ചത്.
വന്യജീവി ആക്രമണം ഏറ്റവും രൂക്ഷമായപ്പോൾ വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.പക്ഷേ കേന്ദ്ര നിഷേധമായ സമീപനമാണ് സ്വീകരിച്ചത്.
ഈ സാഹചര്യത്തിൽ നിയമോപദേശം തേടിയ ശേഷമാണ് കേന്ദ്ര നിയമം ഭേദഗതി ചെയ്യാൻ തീരുമാനിച്ചതെന്നും വനംമന്ത്രി സഭയിൽ അറിയിച്ചു. ബില്ലിലെ വ്യവസ്ഥകളെ പ്രതിപക്ഷം എതിർത്തു.അടിയന്തര പ്രമേയ ചർച്ചക്ക് ശേഷം ബില്ലിൽ ചർച്ച തുടരും.












