സംസ്ഥാനത്ത് കഴിഞ്ഞ ആറുമാസത്തിനിടെ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് 351 കോടി രൂപ. പണം നഷ്ടമായത് സംബന്ധിച്ച് 19,927 പരാതികളാണ് പോലീസിന് ലഭിച്ചത്. 2025 ജനുവരി ഒന്നു മുതൽ ജൂൺ 30 വരെയുള്ള കണക്കാണിത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പരാതികൾ. 2892
പരാതികളാണ് മലപ്പുറത്തു നിന്ന് പൊലീസിന് ലഭിച്ചത്. 2268 പരാതികളാണ് എറണാകുളത്തുനിന്ന് രജിസ്റ്റർ ചെയ്തത്. വയനാട്ടിലാണ് ഏറ്റവും കുറവ് പരാതി. 137 പരാതികളാണ് വയനാട്ടിൽ നിന്ന് ലഭിച്ചത്. ഷെയർ തട്ടിപ്പിലൂടെ ആണ് ഏറ്റവും കൂടുതൽ പണം നഷ്ടമായത്. 151 കോടി രൂപയാണ്
ഇങ്ങനെ നഷ്ടമായത്. അതേസമയം നഷ്ടപ്പെട്ട പണത്തിൽ 54.7 9 കോടി രൂപ കേരള പോലീസ് തിരികെ പിടിച്ചു. പരാതികൾ പലപ്പോഴായി വന്നിരിക്കുന്നതും ഈ ഷെയർ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടു എന്നുള്ളതാണ്.