കാസർഗോഡ് ജില്ലയിൽ എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള പെൻഷൻ മുടങ്ങിയിട്ട് ആറുമാസം. ദുരിതബാധിതർക്കുള്ള ചികിത്സാസഹായവും ലഭിക്കുന്നില്ല. എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സർക്കാർ ധനസഹായം ലഭിക്കാത്തതാണ് ആനുകൂല്യങ്ങൾ മുടങ്ങാനുള്ള
കാരണമെന്നാണ് വിശദീകരണം. 6,500 ലധികം എൻഡോസൾഫാൻ ദുരിതബാധിതരാണ് ജില്ലയിൽ മാത്രമുള്ളത്. ഇതിൽ ചിലർ അസുഖം മൂർച്ഛിച്ച് മരിച്ചു. പുതിയ സർവ്വേ നടത്താത്തതിനാൽ ഇവരുടെ കൃത്യമായ കണക്ക് സംസ്ഥാന സർക്കാരിന്റെ കൈവശമില്ല. സർക്കാർ സഹായത്തിന് അർഹരായ
1,031 പേരെ കൂടി കാസർഗോഡ് പാക്കേജിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ദുരിതബാധിതർ വർഷങ്ങളായി നടത്തിയ സമരം മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പിനെ തുടർന്ന് പിൻവലിച്ചിരുന്നു.













