spot_img
spot_img

നേപ്പാൾ മിന്നൽ പ്രളയം: മരണസംഖ്യ 636 ആയി; നാല് ഇന്ത്യക്കാരെ കൂടി രക്ഷപ്പെടുത്തി

spot_img
spot_img

നേപ്പാൾ മിന്നൽ പ്രളയം: മരണസംഖ്യ 636 ആയി; നാല് ഇന്ത്യക്കാരെ കൂടി രക്ഷപ്പെടുത്തി

Date:

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 636 ആയി ഉയർന്നു. കാണാതായ മൂവായിരത്തിലധികം പേർക്കായി തിരച്ചിൽ തുടരുകയാണ്. അതേസമയം, പ്രളയ ദുരന്തത്തിൽ നാല് ഇന്ത്യാക്കാരെ കൂടി രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റസുവ ജലവൈദ്യുത പദ്ധതി സ്ഥലത്തുനിന്നാണ് ഇവരെ രക്ഷിച്ചത്. ഇന്ത്യയുടെ തുരങ്ക വിദഗ്ധ സംഘം രക്ഷാദൗത്യത്തിൽ പങ്കുചേർന്നു. കാണാതായ ഇന്ത്യാക്കാരുടെ എണ്ണം നിലവിൽ 287 ആയി. 128 ഇന്ത്യൻ വംശജരെ കുറിച്ചും വിവരമില്ല. കാണാതായ മലയാളികളെ കുറിച്ചടക്കം വിവരം ഇല്ല. ഇന്ത്യക്കാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും കത്തു നൽകി.

നേപ്പാൾ ദുരന്തം നടന്ന് നാലാം ദിനത്തിൽ മരണസംഖ്യയും കാണാതായവരുടെ എണ്ണവും ഉയരുകയാണ്. നിരവധി മൃതദേഹങ്ങൾ ഇന്നും കണ്ടെടുത്തു. ഇന്ത്യയിൽ ഗണ്ഡക് നദിയിൽ നിന്ന് പത്ത് മൃത​ദേഹങ്ങളാണ് കണ്ടെടുത്തത്. വളരെകുറച്ച് പേരെയാണ് തിരിച്ചറിയാനായത്. 2500 പേരെ കാണാതായി എന്നതാണ് നേപ്പാൾ ഇന്ന് നൽകിയ കണക്ക്. ടിബറ്റിൽ ഇതുവരെ ഏഴ് മരണമാണ് ചൈനീസ് സർക്കാർ സ്ഥിരീകരിച്ചത്.

ഓസ്ട്രേലിയൻ പൗരത്വമുള്ള നാല് മലയാളികളെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. ഇവരുടെ നാല് ബന്ധുക്കൾ കാഠ്മണ്ഡുവിൽ ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും എംബസികളിലും ആശുപത്രികളിലും എത്തി അന്വേഷണം നടത്തി. താമസിച്ച ഹോട്ടലിൽ നിന്ന് ഇവർ ചെക്ക് ഔട്ട് ചെയ്ത് യാത്ര തുടങ്ങിയിരുന്നു എന്ന വിവരമാണ് ബന്ധുക്കൾക്ക് കിട്ടിയത്. ടിബറ്റ് നേപ്പാൾ അതിർത്തിക്ക് അടുത്തുള്ള ചില പ്രദേശങ്ങളിലേക്ക് ഇതുവരെയും രക്ഷാപ്രവർത്തകർക്ക് എത്താൻ ആയിട്ടില്ല. പ്രളയമുന്നറിയിപ്പ് കാരണം നിർത്തിവെച്ച രക്ഷാപ്രവർത്തനം വീണ്ടും തുടങ്ങിയിട്ടുണ്ട്. സമ്മർദ്ദത്തെ തുടർന്ന് അന്താരാഷ്ട്ര സഹായം സ്വീകരിക്കാൻ നേപ്പാൾ തയ്യാറായിരുന്നു. തുരങ്കങ്ങളിൽ തിരച്ചിൽ നടത്താനുള്ള സംഘത്തെയും ഡിഎൻഎ വിദഗ്ധർ അടക്കമുള്ള മെഡിക്കൽ സംഘത്തെയും ഇന്ത്യ നേപ്പാളിൽ എത്തിച്ചു. എന്നാൽ എൻഡിആർഎഫ് സംഘത്തെയും കരസേന സംഘത്തെയും അയയ്ക്കാൻ അനുമതി ആയിട്ടില്ല.ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായതെല്ലാം കേന്ദ്രസർക്കാർ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രിക്ക് കത്തുനൽകി. 320 പേരെ കാണാനില്ല എന്ന റിപ്പോർട്ട് ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്നും ഖർഗെ കത്തിൽ പറയുന്നു. നേപ്പാൾ ആവശ്യപ്പെടുന്ന എന്ത് സഹായവും നൽകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാലിനെ അറിയിച്ചിരുന്നു. ഇതിനിടെ ദുരന്തത്തിന് ഇടയാക്കിയതെന്ന് സംശയിക്കുന്ന ഹിമ തടാക തകർച്ചയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. ഒരു ചൈനീസ് ഫോട്ടോഗ്രാഫറുടെ ഡ്രോൺ ക്യാമറയിലാണ് ടിബറ്റൻ മേഖലയിൽ ഹിമ തടാകം തകരുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞതെന്നാണ് റിപ്പോർട്ട്.

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 636 ആയി ഉയർന്നു. കാണാതായ മൂവായിരത്തിലധികം പേർക്കായി തിരച്ചിൽ തുടരുകയാണ്. അതേസമയം, പ്രളയ ദുരന്തത്തിൽ നാല് ഇന്ത്യാക്കാരെ കൂടി രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റസുവ ജലവൈദ്യുത പദ്ധതി സ്ഥലത്തുനിന്നാണ് ഇവരെ രക്ഷിച്ചത്. ഇന്ത്യയുടെ തുരങ്ക വിദഗ്ധ സംഘം രക്ഷാദൗത്യത്തിൽ പങ്കുചേർന്നു. കാണാതായ ഇന്ത്യാക്കാരുടെ എണ്ണം നിലവിൽ 287 ആയി. 128 ഇന്ത്യൻ വംശജരെ കുറിച്ചും വിവരമില്ല. കാണാതായ മലയാളികളെ കുറിച്ചടക്കം വിവരം ഇല്ല. ഇന്ത്യക്കാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും കത്തു നൽകി.

നേപ്പാൾ ദുരന്തം നടന്ന് നാലാം ദിനത്തിൽ മരണസംഖ്യയും കാണാതായവരുടെ എണ്ണവും ഉയരുകയാണ്. നിരവധി മൃതദേഹങ്ങൾ ഇന്നും കണ്ടെടുത്തു. ഇന്ത്യയിൽ ഗണ്ഡക് നദിയിൽ നിന്ന് പത്ത് മൃത​ദേഹങ്ങളാണ് കണ്ടെടുത്തത്. വളരെകുറച്ച് പേരെയാണ് തിരിച്ചറിയാനായത്. 2500 പേരെ കാണാതായി എന്നതാണ് നേപ്പാൾ ഇന്ന് നൽകിയ കണക്ക്. ടിബറ്റിൽ ഇതുവരെ ഏഴ് മരണമാണ് ചൈനീസ് സർക്കാർ സ്ഥിരീകരിച്ചത്.

ഓസ്ട്രേലിയൻ പൗരത്വമുള്ള നാല് മലയാളികളെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. ഇവരുടെ നാല് ബന്ധുക്കൾ കാഠ്മണ്ഡുവിൽ ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും എംബസികളിലും ആശുപത്രികളിലും എത്തി അന്വേഷണം നടത്തി. താമസിച്ച ഹോട്ടലിൽ നിന്ന് ഇവർ ചെക്ക് ഔട്ട് ചെയ്ത് യാത്ര തുടങ്ങിയിരുന്നു എന്ന വിവരമാണ് ബന്ധുക്കൾക്ക് കിട്ടിയത്. ടിബറ്റ് നേപ്പാൾ അതിർത്തിക്ക് അടുത്തുള്ള ചില പ്രദേശങ്ങളിലേക്ക് ഇതുവരെയും രക്ഷാപ്രവർത്തകർക്ക് എത്താൻ ആയിട്ടില്ല. പ്രളയമുന്നറിയിപ്പ് കാരണം നിർത്തിവെച്ച രക്ഷാപ്രവർത്തനം വീണ്ടും തുടങ്ങിയിട്ടുണ്ട്. സമ്മർദ്ദത്തെ തുടർന്ന് അന്താരാഷ്ട്ര സഹായം സ്വീകരിക്കാൻ നേപ്പാൾ തയ്യാറായിരുന്നു. തുരങ്കങ്ങളിൽ തിരച്ചിൽ നടത്താനുള്ള സംഘത്തെയും ഡിഎൻഎ വിദഗ്ധർ അടക്കമുള്ള മെഡിക്കൽ സംഘത്തെയും ഇന്ത്യ നേപ്പാളിൽ എത്തിച്ചു. എന്നാൽ എൻഡിആർഎഫ് സംഘത്തെയും കരസേന സംഘത്തെയും അയയ്ക്കാൻ അനുമതി ആയിട്ടില്ല.ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായതെല്ലാം കേന്ദ്രസർക്കാർ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രിക്ക് കത്തുനൽകി. 320 പേരെ കാണാനില്ല എന്ന റിപ്പോർട്ട് ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്നും ഖർഗെ കത്തിൽ പറയുന്നു. നേപ്പാൾ ആവശ്യപ്പെടുന്ന എന്ത് സഹായവും നൽകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാലിനെ അറിയിച്ചിരുന്നു. ഇതിനിടെ ദുരന്തത്തിന് ഇടയാക്കിയതെന്ന് സംശയിക്കുന്ന ഹിമ തടാക തകർച്ചയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. ഒരു ചൈനീസ് ഫോട്ടോഗ്രാഫറുടെ ഡ്രോൺ ക്യാമറയിലാണ് ടിബറ്റൻ മേഖലയിൽ ഹിമ തടാകം തകരുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞതെന്നാണ് റിപ്പോർട്ട്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related