ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ മൗനം തുടരുന്നു. സമ്മേളന തീയതികളെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും, സെപ്റ്റംബർ പകുതിയോടെ പുതിയ സിറ്റിംഗ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന അനൗദ്യോഗിക റിപ്പോർട്ടുകൾ.
വനിതാ സംവരണ ബില്ലിന്റെ തുടർന്നുള്ള നിയമനിർമ്മാണ നടപടികളിൽ കേന്ദ്ര സർക്കാരിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ. സർക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷം മാത്രം മറുപടിയും തുടർനടപടികളും തീരുമാനിച്ചാൽ മതിയെന്നാണ് കോൺഗ്രസിന്റെ തീരുമാനം.
















