വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയും മെലിസ ചുഴലിക്കാറ്റിനെ തുടർന്നുള്ള നാശനഷ്ടങ്ങളും നേരിടുന്ന ക്യൂബൻ ജനതയ്ക്ക് 6 മില്യൺ ഡോളറിന്റെ അധിക മാനുഷിക സഹായം കൂടി പ്രഖ്യാപിച്ച് യുഎസ് സർക്കാർ.
ക്യൂബൻ ഭരണകൂടത്തെ ഒഴിവാക്കി, രാജ്യത്തെ കത്തോലിക്കാ സഭയും ‘കാരിത്താസ് ക്യൂബ’യും (Caritas Cuba) വഴിയാണ് ഈ സഹായം ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുക.
ഫെബ്രുവരി 5-ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റാണ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. നേരത്തെ 3 മില്യൺ ഡോളറിന്റെ സഹായം സഭയുമായി ചേർന്ന് വിജയകരമായി വിതരണം ചെയ്തതിന്റെ തുടർച്ചയായാണ് ഈ പുതിയ നടപടി.












