തുർക്കിയിലേക്ക് ക്രിസ്ത്യൻ മിഷ്ണറിമാർ പ്രവേശിക്കുന്നതിന് സർക്കാർ വിശദീകരണമില്ലാതെ വിലക്കേർപ്പെടുത്തി. നടപടി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി ‘അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം’ എന്ന സംഘടന യൂറോപ്യൻ മനുഷ്യാവകാശ കോടതിയെ സമീപിച്ചു.
2019 മുതൽ മിഷ്ണറിമാരുടെ പാസ്പോർട്ടുകളിൽ തീവ്രവാദികൾക്കായി നീക്കിവച്ചിട്ടുള്ള സുരക്ഷാ കോഡുകൾ (N-82, G-87) അധികൃതർ അടയാളപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബാധിക്കപ്പെട്ടവർ: കുറഞ്ഞത് 160 വിദേശ ക്രൈസ്തവ തൊഴിലാളികളെയും കുടുംബങ്ങളെയും ഈ നീക്കം ബാധിച്ചിട്ടുണ്ട്. യഥാർത്ഥ കണക്ക് ഇതിലും മുകളിലാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
വർഷങ്ങളായി തുർക്കിയിൽ താമസിക്കുന്നവർക്ക് പോലും പുനർപ്രവേശനം നിഷേധിക്കപ്പെടുകയാണ്. ഹാഗിയ സോഫിയ ഉൾപ്പെടെയുള്ള പുരാതന ക്രൈസ്തവ ദേവാലയങ്ങൾ പള്ളികളാക്കി മാറ്റിയതിന് പിന്നാലെയാണ് പുതിയ നടപടികൾ.
പരാതികൾ സംയുക്തമായി പരിഗണിക്കുമെന്ന് യൂറോപ്യൻ മനുഷ്യാവകാശ കോടതി അറിയിച്ചിട്ടുണ്ട്.















