ഇന്ത്യക്കാരനായ ആദ്യത്തെ ഈശോ സഭാരക്തസാക്ഷിയായ ഫാദർ ജെയിംസ് കോട്ടായിൽ S. J യുടെ 58-ാം രക്തസാക്ഷിത്വ വാർഷികം അച്ചൻ്റെ ഇടവകയായ പാലാരൂപത സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച് തുരുത്തി പള്ളിയിൽ ജൂലൈ 16 ന് ബുധനാഴ്ച വിശുദ്ധ കുർബാനയും ഒപ്പീസും രാവിലെ6.30 യ്ക്ക് ഉണ്ടായിരിക്കും. ബഹുമാനപ്പെട്ട പള്ളി വികാരി ഫാദർ അഗസ്റ്റിൻ പീടികമലയിൽ , ഫാദർ റെജി പൈമറ്റം CMF ഡാൽട്ടൻ ഗഞ്ച് റാഞ്ചി എന്നിവരുട നേതൃത്വത്തിൽ തിരുകർമ്മങ്ങൾ നടക്കും.
അതുപോലെ തന്നെ അച്ചൻ രക്തസാക്ഷിത്വം വരിച്ച റാഞ്ചി നവാട്ടാട് ഇടവകയിൽ ജൂലൈ 16-ന് വിശുദ്ധകുർബാനക്ക് ഇടവക വികാരി ഫാദർ സുനിൽ ടോപ്പോയും, ഫാദർ ടോമി അഞ്ചു പങ്കിൽ ഹസാരിബാഗ് റാഞ്ചി നേതൃത്വം കൊടുക്കും അച്ചൻ്റെ കബറിടം സ്ഥിതി ചെയ്യുന്ന റാഞ്ചി മാണ്ടർ പള്ളിയുടെ സിമിത്തേരിയിൽ ഒപ്പീസും ഉണ്ടായിരിക്കുന്നതാണ്. ജൂലൈ 15 ന് അച്ചൻ്റെ കമ്പറിടം സ്ഥിതി ചെയ്യുന്നിടത്തെ ഇടവക പള്ളിയായ മാണ്ടർ പള്ളിയിൽ വികാരി ഫാദർ ബിപിൻ കണ്ടുൽന രാവിലെ 5.30ക്ക് വിശുദ്ധ കുർബാനക്ക് നേതൃത്യം കൊടുക്കും സിമിത്തേരിയിൽ ഒപ്പീസും
നടത്തും.ഗുജറാത്ത് സാഹിത്യ പ്രകാശ് ആനന്ദ് പ്രിസിദ്ധീകരിച്ച മിഷൻ ആൻ്റ് റീകൺസിലിയേഷൻ : കോൺസ്റ്റൻറ് ലീവൻസ് റ്റു സ്റ്റാൻസ്വാമി എന്ന ബുക്കിൽ.ഏഴ് വൈദികരെ കുറിച്ച് എഴുതിയിട്ടുണ്ട് അതിൽ ആദ്യത്തെ ഇന്ത്യക്കാരനായ ഈശോ സഭാ രക്തസാക്ഷി ഫാദർ ജെയിംസ് കോട്ടായിൽ S. J യുടെ രക്തസാക്ഷിത്വത്തെ കുറിച്ച് വിശദമായി പഠനം നടത്തി ഫാദർ ജോബ് കോഴാംതടം SJഎഴുതിയിട്ടുണ്ട്.













