ഛത്തിസ്ഗഢിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം. എല്ലാവര്ക്കും നന്ദിയുണ്ടെന്നും ഇപ്പോഴാണ് മനഃസമാധാനമായതെന്നും സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം പ്രതികരിച്ചു. കഴിഞ്ഞ ഒൻപത് ദിവസമായി കേസിന്റെ
പിന്നാലെയായിരുന്നു, ഞങ്ങൾക്കൊപ്പം നിന്ന എല്ലാ ഭരണാധികാരികളോടും സഭാനേതാക്കൾക്കും എംഎൽഎയ്ക്കും കുടുംബം നന്ദി പറഞ്ഞു. പൊതുവായൊരു പ്രശ്നം എന്ന നിലയിലാണ് ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ നേതാക്കളും ഞങ്ങൾക്കൊപ്പം നിന്നത്. അത് വലിയയൊരു കരുത്തായിരുന്നു. കൃതിമമായി ഉണ്ടായ കേസാണിതെന്ന് എല്ലാവർക്കും മനസ്സിലായി
അതുകൊണ്ടുതന്നെ കൂടുതൽ നടപടി ക്രമങ്ങളിലേക്ക് കടക്കാതെ കേസ് ഏറ്റവും വേഗത്തിൽ തന്നെ അവസാനിപ്പിക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം പ്രതികരിച്ചു.














