ഡൽഹിയിൽ നിന്ന് ഷിംലയിലേക്കുള്ള അലയൻസ് എയർ 9I821 എന്ന വിമാനത്തിനാണ് സാങ്കേതിക തകരാർ ഉണ്ടായത്. ഹിമാചൽ പ്രദേശ് ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രി, ഡിജിപി അതുൽ വർമ്മ ഉൾപ്പെടെ 44 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.
വിമാനം സുരക്ഷിതമായി ഇറക്കിയതിനാൽ വൻ അപകടമാണ് ഒഴിവായത്. ഷിംല വിമാനത്താവള വൃത്തങ്ങൾ പറയുന്നതനുസരിച്ച്, സംഭവത്തെത്തുടർന്ന് വിമാനം പരിശോധനയ്ക്കായി ഉടൻ നിലത്തിറക്കേണ്ടിവന്നു. ഷിംല വിമാനത്താവളത്തിൽ വിമാനം ഇറങ്ങുന്നതിനിടെയാണ് പ്രശ്‌നം ഉണ്ടായത്.